കണ്ണൂർ: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട് . . എംഎൽഎമാരല്ലാതെ പുറത്തുള്ള ഒരാൾക്ക് മുഖ്യമന്ത്രിയാകാൻ കഴിയുമോ എന്ന ചോദ്യത്തിന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് മറുപടി നൽകിയത് . പാർട്ടി ഒരു തീരുമാനമെടുത്താൽ എല്ലാവരും അത് അംഗീകരിക്കും. യുഡിഎഫിൽ ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ സുധാകരനെതിരെ കത്ത് എഴുതിയത് താനാണെന്ന് തെളിയിക്കാനും സണ്ണി ജോസഫും വെല്ലുവിളിച്ചു. ഈ വ്യാജ കത്ത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കത്ത് എഴുതിയത് താനാണെന്ന് ആർക്കെങ്കിലും തെളിയിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ഡിജിപിക്ക് നൽകിയ പരാതിയിൽ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിപക്ഷ നേതാവിനൊപ്പം ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടകരയിലെ ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദത്തിന് സമാനമായ മറ്റൊരു വ്യാജ പ്രചാരണമാണിതെന്ന് കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനെ തകർക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിൽ നിന്നാണ് ഇത്തരമൊരു കത്ത് പ്രചരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയും അദ്ദേഹം ഓർമ്മിപ്പിച്ചു. വയനാട്ടിൽ വീടുകൾ നിർമ്മിക്കാൻ ഭൂമി ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസം വീടുകളുടെ നിർമ്മാണത്തെ തടസ്സപ്പെടുത്തി. ഇക്കാര്യത്തിൽ ഫണ്ട് ദുരുപയോഗമോ അഴിമതിയോ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

