തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയില്‍ പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ കേസ് . കാട്ടാക്കട സ്വദേശി സുമയ്യ എന്ന ഇരുപത്തിയാറുകാരിയുടെ ശസ്ത്രക്രിയക്കിടെ 50 സെന്റീമീറ്റര്‍ നീളമുള്ള വയറാണ് കുടുങ്ങിയത്. തുടർന്ന് ജനറൽ ആശുപത്രിയിലെ ഡോ. രാജീവ് കുമാറിനെതിരെ മെഡിക്കൽ അശ്രദ്ധയ്ക്ക് കേസെടുത്തു.കേസിൽ ഡോ. രാജീവ് കുമാർ മാത്രമാണ് പ്രതി.
സുമയ്യ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടർന്ന് ഡോക്ടർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർ പണം വാങ്ങിയെന്നും സുമയ്യ പറഞ്ഞു. അതേസമയം, വയർ നീക്കം ചെയ്യാൻ സുമയയ്ക്ക് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.
ഡോ. രാജീവ് കുമാർ തെറ്റ് സമ്മതിക്കുന്നതിന്റെ ഓഡിയോ റെക്കോർഡിംഗ് വ്യാഴാഴ്ച ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. 2023 മാര്‍ച്ച് 22നാണ് ശസ്ത്രക്രിയ നടന്നത്.വീണ്ടും ആരോഗ്യ പ്രശ്നം ഉണ്ടായപ്പോള്‍ ഇതേ ഡോക്ടറുടെ അടുത്ത് രണ്ടു വര്‍ഷം ചികിത്സ നടത്തി.അസുഖം കടുത്തപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി.
അവിടെ എക്സ്റേ എടുത്തപ്പോഴാണ് നെഞ്ചിനുളളില്‍ വയര്‍ കണ്ടത്. തുടര്‍ന്ന് വീണ്ടും ഡോ.രാജീവ് കുമാറിനെ സമീപിച്ചപ്പോള്‍ അദ്ദേഹം പിഴവ് സമ്മതിച്ചെന്നും യുവതി വ്യക്തമാക്കി.
ഡോ. രാജീവ് കുമാര്‍ മറ്റു ഡോക്ടര്‍മാരുമായി സംസാരിച്ചു കീ ഹോള്‍ വഴി വയര്‍ എടുത്തു നല്‍കാമെന്നു അറിയിച്ചു. മറ്റാരോടും പറയരുതെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടെന്ന് യുവതി പറയുന്നു.
പിന്നീട് ഡോ.രാജീവ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സ തേടി. സി.റ്റി സ്കാനില്‍ വയര്‍ രക്തകുഴലുമായി ഒട്ടി ചേര്‍ന്നെന്നും എടുക്കാന്‍ കഴിയില്ലെന്നും വ്യക്തമായതോടെ ഡോ. രാജീവ് കുമാര്‍ കയ്യൊഴിഞ്ഞെന്നും യുവതി പറഞ്ഞു.

