ന്യൂഡൽഹി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ താനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചതിൽ ഇന്ത്യയുടെ മേലുള്ള താരിഫുകൾക്ക് പങ്കുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇന്ത്യയ്ക്കെതിരായ ദ്വിതീയ താരിഫുകൾ അടിസ്ഥാനപരമായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിച്ചുവെന്നും ട്രമ്പ് വാദിച്ചു.ഫോക്സ് ന്യൂസ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ, സംസാരിക്കുകയായിരുന്നു ട്രമ്പ്.
യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയ്ക്ക് “സാമ്പത്തിക പ്രോത്സാഹനങ്ങൾ” നൽകുമോ എന്ന ചോദ്യത്തിന് മറുപടിയായി, “പൊതുസ്ഥലത്ത് കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നായിരുന്നു ട്രമ്പിന്റെ മറുപടി .ഉടനടി സമാധാന കരാറിൽ തനിക്ക് പ്രാഥമികമായി താൽപ്പര്യമുണ്ടെന്നും കൂടിക്കാഴ്ചയിൽ എന്തെങ്കിലും സാദ്ധ്യമായാൽ, യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയെ വിളിച്ച് “നമ്മൾ കണ്ടുമുട്ടാൻ പോകുന്നിടത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോകാൻ” താൻ ഉടൻ തന്നെ ആവശ്യപ്പെടുമെന്നും ട്രംപ് പറഞ്ഞു.
അലാസ്ക ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം സെലെൻസ്കിയുമായി ഒരു കരാർ ഉണ്ടാക്കുന്നതിനാണ് . ഈ വർഷം ആറ് യുദ്ധങ്ങൾ നിർത്തിയതായും അദ്ദേഹം പരാമർശിച്ചു. “യുക്രെയ്ൻ എനിക്ക് എളുപ്പമുള്ള ഒന്നായിരിക്കും “, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

