ഇന്ത്യ എപ്പോൾ വേണമെങ്കിലും പാകിസ്ഥാനിൽ ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് . അത്തരമൊരു സാഹചര്യത്തിൽ, സൈന്യത്തെ പൂർണ്ണമായും സജ്ജരാക്കിയിട്ടുണ്ട്. ചില നയതന്ത്ര തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും അവ എടുത്തുക്കൊണ്ടിരിക്കുകയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
ഇന്ത്യൻ ആക്രമണ സാധ്യതയെക്കുറിച്ച് പാകിസ്ഥാൻ സൈന്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട് . പാകിസ്ഥാൻ പൂർണ്ണമായും ജാഗ്രത പാലിക്കുന്നുണ്ട് . നമ്മുടെ നിലനിൽപ്പിന് നേരിട്ട് ഭീഷണിയുണ്ടെങ്കിൽ മാത്രമേ നമ്മൾ ആണവായുധങ്ങൾ ഉപയോഗിക്കൂ . നേരത്തെ, സിന്ധു നദീജല കരാറിൽ ഇന്ത്യയുടെ തീരുമാനത്തെ ഭയന്ന്, ഇന്ത്യ ജലത്തെ ആയുധമായി ഉപയോഗിക്കുന്നുവെന്ന് ഖ്വാജ ആസിഫ് പറഞ്ഞിരുന്നു.
പഹൽഗാം ആക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തി. പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി നയതന്ത്രപരവും തന്ത്രപരവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 1960-ലെ സിന്ധു നദീജല കരാർ ഉടനടി നിർത്തിവയ്ക്കുക, അട്ടാരി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടച്ചുപൂട്ടുക, പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഉടനടി നിർത്തിവയ്ക്കുക എന്നിവയാണ് ഇന്ത്യ സ്വീകരിച്ച നടപടികൾ.