ന്യൂഡൽഹി : ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയിയുടെ മരണത്തിൽ ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ യുഎസ് സൈന്യത്തിലെ ഇന്ത്യൻ വംശജ ശില്പ ചൗധരി. ഖമനയി ഇസ്രായേൽ-യുഎസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതിനു പിന്നാലെ തന്റെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ച പോസ്റ്റിൽ ശില്പ പറയുന്നു.
താനൊരു മുസ്ലീം വിരുദ്ധയല്ല , തന്റെ ഏറ്റവും അടുത്ത സുഹൃത്ത് മുസ്ലീമാണ് . ഭീകരവാദമാണ് തന്റെ ശത്രുവെന്നും ശില്പ പറയുന്നു.
‘ ഈ അനാവശ്യ പ്രതിഷേധത്തിലൂടെ ഇന്ത്യൻ ജനത ലോകത്തിന് മുന്നിൽ പരിഹാസ്യരാകുകയാണ്. ഇന്ത്യയ്ക്ക് അകത്ത് നിന്ന് ഇത് മനസിലാക്കാൻ കഴിയില്ല . എന്നാൽ ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ഇത് വ്യക്തമായി മനസിലാക്കാനാകും. സ്വന്തം നാട്ടില്‍ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നതിലൂടെ എന്ത് നേടാന്‍ കഴിയുമെന്നും ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിഷേധക്കാരോട് ‘ ശില്പ ചോദിക്കുന്നു.
ഇന്ത്യയിലെ ജനത ഖമനയിയുടെ മരണത്തിൽ പ്രതിഷേധിക്കുമ്പോൾ ഇറാനിലെ ജനത അത് ആഘോഷിക്കുകയാണ്. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നുവെങ്കിൽ ഇത് സംഭവിക്കുമോ ? അതുകൊണ്ട് കണ്ണ് തുറന്ന് നോക്കുക . ലോകരാജ്യങ്ങൾക്കിടയിൽ ഏറെ ബഹുമാനിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ .അത് നശിപ്പിക്കരുത്, ജീവിക്കുന്ന രാജ്യത്തെ സ്നേഹിക്കുക, നിങ്ങൾക്ക് മറ്റൊരു രാജ്യത്തോടാണ് സ്നേഹമെങ്കിൽ അവിടെ പോയി ജീവിക്കൂവെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാതിരിക്കുക –ശില്പ പറയുന്നു.
ഇറാനെതിരെ ആക്രമണമാരംഭിച്ച ആദ്യദിനം തന്നെയാണ് യുഎസ്–ഇസ്രയേല്‍ പ്രഹരത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന ആക്രമണ പ്രത്യാക്രമണ നടപടി ഇന്ന് എട്ടാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

