ചെന്നൈ : മധുരയിലെ തിരുപ്പറൻകുന്ദ്രത്തിലെ പുരാതന ദീപത്തൂണിൽ കാർത്തിക ദീപം കത്തിക്കാതെ തമിഴ്നാട് സർക്കാർ . ഉത്തരവ് നടപ്പാക്കുന്നതിൽ സ്റ്റാലിൻ സർക്കാർ ബോധപൂർവ്വം വീഴ്ച്ച വരുത്തിയതാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിമർശിച്ചു. ദീപത്തൂണിൽ കാർത്തിക ദീപം കത്തിക്കാതെ പകരം, ഉച്ചിപ്പിള്ളയർ ക്ഷേത്രത്തിനടുത്തുള്ള പരമ്പരാഗത സ്ഥലത്ത് മാത്രമാണ് ക്ഷേത്രം വിളക്ക് കത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം പുനസ്ഥാപിക്കണമെന്ന് കോടതി നിർദേശിച്ചത് . എന്നാൽ ദീപത്തൂണിൽ വിളക്ക് കൊളുത്തുന്നതിന് ക്ഷേത്ര ഭരണകൂടം “ഒരു ക്രമീകരണവും” നടത്തിയിട്ടില്ലെന്ന് കോടതിയെ അറിയിച്ച് രാമ രവികുമാറാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത് . ഇന്നലെ വൈകുന്നേരം 6 മണിക്കാണ് ഉത്സവ വിളക്കുകൾ നടന്നത്.
” കോടതി അധിക്ഷേപം നടന്നു… ഉത്തരവ് ലംഘിച്ചു . ഈ കോടതിയുടെ ഉത്തരവിൽ സംസ്ഥാന ഭരണകൂടം മുഖം തിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്… ഉദ്യോഗസ്ഥരുടെ പെരുമാറ്റം “മനഃപൂർവ്വം” ആണ് . അവർ എത്ര ഉന്നതരായാലും, അവർ നിയമത്തിന് അതീതരാണെന്ന് ആരും കരുതരുത് ” – ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ പറഞ്ഞു. ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസറെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും, ക്ഷേത്രം സമർപ്പിച്ച അപ്പീൽ പിഴവുള്ളതാണെന്നും, ജഡ്ജി പറഞ്ഞു.
മാത്രമല്ല ഹർജിക്കാരന് മറ്റ് 10 പേരോടൊപ്പം കുന്നിൽ കയറാനും ദീപത്തൂൺ സ്തംഭത്തിൽ പ്രതീകാത്മകമായി വിളക്ക് തെളിയിക്കാനും ജഡ്ജി അനുവാദം നൽകി . സംഘത്തിന് സുരക്ഷ ഒരുക്കാൻ സിഐഎസ്എഫ് യൂണിറ്റിനോട് കോടതി നിർദ്ദേശിച്ചു. എന്നാൽ സംസ്ഥാന സർക്കാർ സിംഗിൾ ജഡ്ജി ഉത്തരവിനെതിരെ അപ്പീൽ നൽകി, തുടർന്ന് പോലീസ് ഹർജിക്കാരനെയും മറ്റുള്ളവരെയും ദർഗയ്ക്ക് സമീപമുള്ള കുന്നിൻ മുകളിലെ സ്തംഭത്തിലേക്ക് പോകുന്നത് തടയുകയും ചെയ്തു .

