ശ്രീനഗർ : രാജ്യത്തെ സുപ്രധാന പദ്ധതിയായ Z മോർഹ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു . ശ്രീനഗർ-ലേ ദേശീയ പാതയിലെ സോനാമാർഗിൽ 2400 കോടി രൂപ ചിലവിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത് .കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കശ്മീർ ലഫ്ന്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മോദി തുരങ്ക പാത ഉദ്ഘാടനം ചെയ്തത് .
മണിക്കൂറീൽ 80 കിലോമീറ്റർ വേഗത്തിൽ ആയിരം വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റുന്ന തരത്തിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ഇതിന് സമാന്തരമായി 7.5 മീറ്റർ വിസ്തൃതിയുള്ള മറ്റൊരു തുരങ്കവും നിർമ്മിച്ചിട്ടുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 8650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുരങ്കത്തിന് 12 കിലോമീറ്റർ നീളമുണ്ട്. വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ തുരങ്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
സോജില ടണൽ പദ്ധതിയുടെ ഭാഗമാണ് ഈ തുരങ്കം . 2028 ഓടെ ഇത് പൂർത്തിയാകും . സോജില ടണൽ പൂർത്തിയാകുന്നതോടെ ശ്രീനഗർ താഴ്വാരയ്ക്കും ലഡാക്കിനും ഇടയിലെ ദൈർഘ്യം 49 കിലോമീറ്ററിൽ നിന്ന് 43 കിലോമീറ്ററായി കുറയും .