ഡബ്ലിൻ: അയർലൻഡിൽ ലഹരിവേട്ട തുടരുന്നു. വെള്ളിയാഴ്ച സൗത്ത് ഡബ്ലിനിലും കിൽഡെയറിലും നടന്ന പരിശോധനയിൽ നാല് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെയും അറസ്റ്റ് ചെയ്തു.
ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും റെവന്യൂ കസ്റ്റംസ് സർവ്വീസും ചേർന്നാണ് പരിശോധന നടത്തിയത്. ഇതിൽ 220 കിലോ കഞ്ചാവാണ് പിടികൂടിയത്. ഇവയ്ക്ക് വിപണിയിൽ 4.4 മില്യൺ യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. 30 വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

