- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
- അബോധത്തിലെ 13 വർഷങ്ങൾ; രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ വിടവാങ്ങി
- യുദ്ധം അവസാനിക്കുമോ ? ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
Author: Anu Nair
ഗോവയിലെ ഭക്ഷണശാലയുടെ മുന്നിൽ നിന്ന് അസഭ്യം പറയുന്ന നടൻ വിനായകന്റെ ദൃശ്യങ്ങൾ പുറത്ത്.ഭക്ഷണശാലയുടെ ഉള്ളിൽ ഉള്ളവരെ ഇംഗ്ലീഷിൽ അസഭ്യം പറയുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നത്. ഇതിനുപിന്നാലെ ഇതു വല്ല ഷൂട്ടിംഗിന്റെയും ഭാഗമാണോയെന്ന് സംശയമുന്നയിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതോടെയാണ് വൈറലായത് . വെള്ള ടീഷർട്ടും ഷോർട്ടുമാണ് വേഷം . ആക്രോശിച്ച് സംസാരിക്കുന്നതിനിടെ കൈകൾ വിറയ്ക്കുന്നത് കാണാം. വ്യക്തിപരമായ കാര്യങ്ങൾക്കായാണ് വിനായകൻ ഗോവയിൽ പോയത്. ഇന്നു നാട്ടിലേക്ക് തിരിച്ചെത്തും. അതിനിടെയാണ് ഗോവയിലെ ഭക്ഷണശാലയിലെ ആളുകളുമായി വാക്കുതർക്കമുണ്ടായത്. എന്താണ് കാരണമെന്നത് വ്യക്തമല്ലെന്ന് വിനായകനോട് അടുത്ത വൃത്തങ്ങൾ മറ്റൊരു പ്രതികരിച്ചത്. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിന് ഹൈദരാബാദ് പൊലീസ് അടുത്തിടെ നടനെതിരെ കേസെടുത്തിരുന്നു. മമ്മൂട്ടിയും, വിനായകനും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് വിനായകന്റെ പുതിയ ചിത്രം . മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്.
ന്യൂഡൽഹി : മഹാരാഷ്ട്രയിൽ മഹായുതി സഖ്യം നേടിയ വിജയം കുടുംബാധിപത്യത്തിനേറ്റ തിരിച്ചടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയത്തിൽ ബിജെപി പ്രവർത്തകർക്ക് അഭിനന്ദനങ്ങളറിയിച്ച് എക്സിലാണ് അദ്ദേഹം കുറിപ്പ് പങ്ക് വച്ചത് . ഒന്നിച്ചുനിന്നാൽ ഏതു ഉയരങ്ങളിലേക്കും നമുക്ക് കുതിക്കാൻ കഴിയും. പ്രീണന രാഷ്ട്രീയം മഹാരാഷ്ട്രയിൽ അവസാനിച്ചു . ഇനി വികസനവും ക്ഷേമവും തുടരും. വിശ്വാസവഞ്ചകരെ ജനം തിരിച്ചറിഞ്ഞു . കശ്മീരിന്റെ പ്രത്യേക ഒരാൾക്കും പുനസ്ഥാപിക്കാനാകില്ല . എൻഡിഎയ്ക്ക് ഈ ചരിത്രവിജയം സമ്മാനിച്ചത് നിങ്ങളാണ്. ഈ സ്നേഹം സമാനതകളില്ലാത്തതാണ്. ജാതി, മതം , ഭാഷ എന്നിവയുടെ പേരിൽ ജനങ്ങളെ വിഭജിക്കുന്നവർ ഈ പാഠം ഉൾക്കൊള്ളണം. എൻ ഡി എയ്ക്ക് ചരിത്രവിജയം സമ്മാനിച്ച മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നു മഹാരാഷ്ട്രയുടെ പുരോഗതിക്കായി മഹായുതി സഖ്യം തുടർന്നുപ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് ഞാൻ ഉറപ്പുനൽകുന്നു.- പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഢ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും വിജയത്തില്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം ഉജ്ജ്വല…
ഗാസിയാബാദ് : മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഫലം ഇന്നാണ് വന്നതെങ്കിലും അത് കഴിഞ്ഞ ദിവസം തന്നെ പ്രവചിച്ചിരുന്നു മുൻ കോൺഗ്രസ് നേതാവായിരുന്ന ആചാര്യ പ്രമോദ് കൃഷ്ണൻ. ഛത്രപതി ശിവജി മഹാരാജിന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്നവർ ആഘോഷിക്കുമെന്നും , ഔറംഗസേബിനെ പിന്തുണയ്ക്കുന്നവർ ദു:ഖിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രമോദ് കൃഷ്ണൻ പറഞ്ഞത്. ‘ ഹരിയാനയെ പോലെ മഹാരാഷ്ട്രയിലും ചരിത്രം സൃഷ്ടിക്കും , പാകിസ്ഥാൻ ദു;ഖിക്കും , ഇന്ത്യ ദീപാവലി ആഘോഷിക്കുമെന്നും ‘ പ്രമോദ് കൃഷ്ണൻ ‘എക്‌സ്’ പോസ്റ്റിൽ കുറിച്ചു. ഇന്ത്യയിൽ പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരും ,സ്നേഹിക്കുന്നവരുമുണ്ട് . കുറച്ച് നേതാക്കൾ പരസ്യമായും , ചിലർ രഹസ്യമായും പാകിസ്ഥാനെ പിന്തുണയ്ക്കുന്നു .മഹാരാഷ്ട്രയിലെ ജനങ്ങൾ ഛത്രപതി ശിവജി മഹാരാജിനൊപ്പമാണ് . ശിവാജിയെ പിന്തുടരുന്നവർ ‘ദീപാവലി’ ആഘോഷിക്കും, ഔറംഗസേബിനെ സ്നേഹിക്കുന്നവർ വിലപിക്കും.- എന്നാണ് പ്രമോദ് കൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ബിജെപി സർക്കാരിന്റെ നേതൃത്വത്തിൽ ഞങ്ങൾ ഹരിയാനയിലും വിജയിച്ചു . മഹാരാഷ്ട്രയിലെ ജനങ്ങൾ ഛത്രപതിയുടെ ആശയങ്ങൾ പിന്തുടരുന്നവരെ തെരഞ്ഞെടുക്കുമെന്ന് ഞാൻ കരുതുന്നു . രാജ്യം…
മുംബൈ : പരാജയത്തിന് പിന്നാലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും, തങ്ങൾക്ക് ലഭിക്കേണ്ടുന്ന ചില സീറ്റുകളിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും പരാതി ഉയർത്തി ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്ത് . “ ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തുക . മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം ഇതാവില്ല ! അത്തരമൊരു ഫലം വരില്ല ” എന്നാന്ണ് സഞ്ജയ് റാവത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത് . ഇതോടൊപ്പം, മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, മഹാവികാസ് അഘാഡിക്ക് എങ്ങനെയാണ് 75 സീറ്റുകൾ പോലും കിട്ടാതെ പോയതെന്നും , വോട്ടിംഗ് മെഷീൻ മഹായുതി ഹാക്ക് ചെയ്തതാണെന്നും സംസ്ഥാനത്തെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഷിൻഡെയ്ക്ക് 60 സീറ്റും, അജിത് പവാറിന് 40 സീറ്റും, ബിജെപിക്ക് 125 സീറ്റും കിട്ടിയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ദേവേന്ദ്ര ഫഡ്നവിസ് അടക്കം മത്സരിച്ച മുൻനിര നേതാക്കളെല്ലാം ബഹുദൂരം മുന്നിലാണ്. ബിജെപി സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിൻ്റെ എൻസിപിയും…
പാലക്കാട് ; പാലക്കാട് ഒരു നായരും , വാര്യരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാർ . തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം . ‘ പാലക്കാട് ബിജെപിയ്ക്ക് തിരിച്ചു വരവ് സാധിക്കാത്ത മണ്ഡലമൊന്നുമല്ല . ഈ ഫലം ആത്മപരിശോധനയ്ക്കുള്ള അവസരമായി മാറും .അടുത്ത മുൻസിപ്പൽ, അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആത്മപരിശോധനയുടെ വേദിയായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ ഞങ്ങൾ മാറ്റും .തെറ്റുകൾ വന്നെങ്കിൽ തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതും തിരുത്താനുള്ള അവസരമായി ഇതിനെ കാണുന്നു .കൗണ്‍സിലര്‍മാരുടെ ഭാഗത്ത് അപാകത ഉണ്ടെങ്കില്‍ അതും പരിശോധിക്കും . ജനകീയ അടിത്തറ വിപുലീകരിക്കും. 2026 ൽ പാലക്കാട് മണ്ഡലം പിടിക്കും .പാലക്കാട്ടെ ഫലത്തിൽ ഒരു നായരും , വാര്യരും എഫക്ട് ഉണ്ടാക്കിയിട്ടില്ല . സന്ദീപ് പറഞ്ഞ ഇടങ്ങളിൽ വോട്ട് കുറയുകയല്ല , കൂടുകയാണ് ചെയ്തത് ഇ . ശ്രീധരന് കിട്ടിയ വോട്ടുകൾ വ്യക്തിപരമാണ് . തന്നെ അദ്ദേഹവുമായി താരതമ്യം…
മുംബൈ: എൻസിപി നേതാവ് ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ യുവാവ് അറസ്റ്റിൽ . സുമിത് ദിനകർ വാഗ് (26) നെയാണ് നാഗ്പൂരിൽ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 26 ആയി. മഹാരാഷ്ട്രയിലെ അകോല സ്വദേശിയാണ് ഇയാൾ. അറസ്റ്റിലായ മറ്റൊരു പ്രതി സൽമാൻ വോറയുടെ പേരിൽ എടുത്ത പുതിയ സിം കാർഡ് വഴിയാണ് ഇയാൾ ഇന്റർനെറ്റ് ബാങ്കിംഗ് നടത്തിയത്. കേസിൽ അറസ്റ്റിലായിട്ടുള്ള പ്രധാന പ്രതി ഗുർനൈൽ സിങ്ങിന്റെ സഹോദരൻ നരേഷ്‌കുമാർ സിങ്, രൂപേഷ് മെഹോൾ, ഹരീഷ് കുമാർ തുടങ്ങിയവർക്ക് സുമിത് ദിനകർ സാമ്പത്തിക സഹായം നൽകിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ മാസം ആദ്യം അറസ്റ്റിലായ ഷൂട്ടർ ശിവകുമാർ ഗൗതമിന്റെ അറസ്റ്റിന് പിന്നാലെയാണ് കേസിൽ പങ്കാളികളായ കൂടുതൽ ആളുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. എൻ സിപി നേതാവ് ബാബ സിദ്ദിഖി ഒക്ടോബർ 12നാണ് വെടിയേറ്റ് മരിച്ചത് . മകന്റെ…
തിരുവനന്തപുരം : വയനാട്ടിൽ ലീഡ് നില ഉയർത്തി പ്രിയങ്ക . ചേലക്കരയിൽ യു ആർ പ്രദീപും , പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലുമാണ് നിലവിൽ ലീഡ് ചെയ്യുന്നത് . രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട് , വയനാട് , ചേലക്കറ്റ ഉപതെരഞ്ഞെടുപ്പുകളിൽ ഫലം പുറത്ത് വരുമ്പോൾ പാലക്കാട് മാത്രമാണ് നിലവിൽ ലീഡ് നില മാറി മറിഞ്ഞ സാഹചര്യമുണ്ടായത്. വയനാട്ടിൽ 11 മണ്യ്ക്കുള്ളീൽ പ്രിയങ്കയുടെ ലീഡ് ഒന്നര ലക്ഷം കഴിഞ്ഞു . ചേലക്കരയിൽ 8000 വോട്ടുകൾക്ക് മുന്നിലാണ് പ്രദീപ് . പാലക്കാട് രാഹുലിന് 1000 വോട്ടിന്റെ ലീഡാണ് ഉള്ളത് . പാലക്കാട് പോസ്റ്റൽ വോട്ടുകളിലും , ആദ്യ റൗണ്ട് വോട്ടെണ്ണലിലും സി കൃഷ്ണകുമാറായിന്നു മുൻപിൽ . ബിജെപിയ്ക്ക് മുൻ തൂക്കമുള്ള നഗരസഭയിലെ വോട്ടുകളാണ് ആദ്യമെണ്ണിയത് . എന്നാണ് രണ്ടാം റൗണ്ടിൽ യു ഡി എഫ് ലീഡ് നില തിരിച്ചു പിടിച്ചു. പിന്നീട് മുന്നേറ്റം തുടർന്നെങ്കിലും അഞ്ചാം റൗണ്ടിൽ തിരിച്ചടി ഉണ്ടായി . മൂത്താന്തറ ഉൾപ്പെടുന്ന…
കൊച്ചി : മുനമ്പത്ത് സമരം ചെയ്യുന്നവരുമായി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഓണലൈനായി ചർച്ച നടത്തും . നാളെ വൈകിട്ട് നാലു മണിക്കാണ് ചർച്ച .സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും . ആരെയും ഇറക്കി വിടില്ലെന്നും , ജുഡീഷ്യൽ കമ്മീഷൻ പരിരക്ഷയ്ക്കാണെന്നും വ്യക്തമാക്കും.എറണാകുളം കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. അതേസമയം മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മീഷനെ വയ്ക്കാനുള്ള നീക്കത്തിലാണ് സർക്കാർ.മൂന്ന് മാസത്തിനുള്ളിൽ രേഖകളുടെ പരിശോധന പൂർത്തിയാകും . ഭൂമിയിൽ താമസിക്കുന്നവർക്ക് കരം അടയ്ക്കാനുള്ള സ്റ്റേ പിൻവലിക്കാനും സർക്കാർ ഇടപെടും.കൈവശാവകാശമുള്ള ആരെയും കുടിയൊഴിപ്പിക്കില്ലെന്നും സർക്കാർ ഉറപ്പ് നൽകും. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ജുഡീഷ്യൽ കമ്മീഷൻ നിയമിക്കുന്ന കാര്യം തീരുമാനിച്ചത് .ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമ്മീഷന്‍. മൂന്നു മാസത്തിനുള്ളില്‍ കമ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കും
ലണ്ടനിലെ യുഎസ് എംബസിക്ക് പുറത്ത് വൻ സ്ഫോടനം. മിഡിലെ ഈസ്റ്റിലെ സംഘർഷങ്ങളും , റഷ്യ – യുക്രെയ്ൻ യുദ്ധവും രൂക്ഷമായ സാഹചര്യത്തിലാണ് സ്ഫോടനം. എംബസിയിലെ ജീവനക്കാരെയും മറ്റ് പൗരന്മാരെയും ഒഴിപ്പിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. സെൻട്രൽ ലണ്ടന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന യുഎസ് എംബസി നിലവിൽ സുരക്ഷാ സംഘം വളഞ്ഞിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും സുരക്ഷിതമായ മേഖലയിലാണ് എംബസി നിലകൊള്ളുന്നത് . എന്നാൽ ഇപ്പോൾ സുരക്ഷ കണക്കിലെടുത്ത് സമീപപ്രദേശങ്ങൾ ഒഴിപ്പിച്ചു . പൊട്ടിത്തെറിയിൽ ആളപായം സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. പ്രദേശം സുരക്ഷാ അപകടസാധ്യതയുള്ളതായി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. എംബസിക്ക് സമീപമുള്ള മറ്റ് കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് യുഎസ് എംബസിയും വ്യക്തമാക്കി .സ്ഫോടനത്തിന് പിന്നിൽ ഭീകരാക്രമണമാണോ എന്നും അന്വേഷിക്കും .
ദേശീയഗാനം മുഴങ്ങുമ്പോൾ തലയുയർത്തി , ഇന്ത്യക്കാരനാണെന്ന അഭിമാനത്തോടെയാണ് നമ്മൾ നിൽക്കുന്നത് . എന്നാൽ കേട്ടോളൂ ഈ ദേശീയ ഗാനം എല്ലാ ദിവസവും മുഴക്കുന്ന ഗ്രാമങ്ങളുമുണ്ട് ഇന്ത്യയിൽ . അതിലൊന്നാണ് ഹൈദരാബാദിനടുത്ത് നൽഗൗണ്ട ജില്ലയിലെ തിപ്പർത്തി. എല്ലാ ദിവസവും രാവിലെയാണ് ഈ ഗ്രാമത്തിൽ ദേശീയഗാനം മുഴങ്ങുക . അത് കേൾക്കുമ്പോൾ തന്നെ വാഹനമോടിക്കുന്നവർ തങ്ങളുടെ വാഹനങ്ങൾ നിർത്തിയിടും , എല്ലാവരും എവിടെയായിരുന്നാലും എഴുന്നേറ്റ് നിൽക്കും. രണ്ട് വർഷം മുൻപാണ് തിപ്പർത്തിയിൽ ഈ പതിവ് ആരംഭിച്ചത് . ജനഗണമന ഉത്സവ സമിതിയാണ് ഈ ആശയത്തിനു പിന്നിൽ . ദേശഭക്തി ഉണർത്താനാണ് എല്ലാ ദിവസവും രാവിലെ എട്ടര മുതൽ ഉച്ചഭാഷിണിയിൽ ഈ ഗാനങ്ങൾ കേൾപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്റ് കർണാട്ടി വിജയകുമാർ പറഞ്ഞു. ഹൈദരാബാദിനും, വിജയവാഡയ്ക്കും ഇടയിലുള്ള ദേശീയ പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തിപ്പർത്തി . നൽഗൗണ്ട ടൗണിലും ഇത്തരത്തിൽ എല്ലാ ദിവസവും ദേശീയ ഗാനം മുഴക്കാറുണ്ട്. അതിന് ജനങ്ങളുടെ പൂർണ്ണപിന്തുണയുമുണ്ടായിരുന്നു 2021 മുതലാണ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
