തിരുവനന്തപുരം : മകൻ കൊലപ്പെടുത്തിയ ഫർസാനയെ തനിക്ക് അറിയാമെന്നും മകൻ ചെയ്ത തെറ്റിന് ആ കുടുംബത്തോട് മാപ്പ് പറയാൻ ആഗ്രഹമുണ്ടെന്നും അഫാന്റെ പിതാവ് റഹീം. സഹോദരിയുടെ മകളാണ് അഫാന് ഫർസാനയെ ഇഷ്ടമാണെന്ന വിവരം തൻണോട് പറഞ്ഞത് . ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇട്ടത് കണ്ടാണ് അവൾ തന്നോട് ഇക്കാര്യം പറഞ്ഞത് .
ഭാര്യ ഷെമിയോട് ചോദിച്ചപ്പോൾ ഒപ്പം പഠിക്കുന്ന കുട്ടിയാണെന്നാണ് പറഞ്ഞത് . പിന്നാലെ അഫാനോടും കാര്യം ചോദിച്ചു. ‘ ഉമ്മ ചുമ്മാ പറയുന്നതാണ് വാപ്പ ‘ എന്നായിരുന്നു അഫാന്റെ മറുപടി . ചുമ്മാതൊന്നുമല്ല , താനറിഞ്ഞു നിനക്ക് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ വിവാഹപ്രായം ആകുമ്പോൾ ജോലി കിട്ടിയിട്ട് നടത്താമെന്നും താൻ പറഞ്ഞിരുന്നതായി റഹീം പറയുന്നു.
ഫർസാനയുടെ ഫോട്ടോ അയച്ചു തരാൻ മകനോട് പറഞ്ഞെങ്കിലും അയച്ചു തന്നില്ല . താൻ ചോദിക്കുന്നത് കേട്ട ഇളയമകനാണ് ഫോട്ടോ വാട്സാപ്പിൽ അയച്ചു തന്നത് . ഫർസാനയുടെ മാല വാങ്ങി അഫാൻ പണയം വച്ചിരുന്നു.
വിഷയം വീട്ടില്‍ അറിഞ്ഞതോടെ നിര്‍ബന്ധിച്ച് മാല തിരികെ എടുപ്പിക്കുകയായിരുന്നു. ഇതോടെ ഫര്‍സാനയോടുള്ള സ്നേഹം മാറി പകയായെന്ന് അഫാന് പൊലീസിനോട് വെളിപ്പെടുത്തിരുന്നു.