കണ്ണൂർ: കണ്ണൂരിലും കാസർകോട്ടും പുതുതായി നിർമ്മിച്ച ദേശീയ പാത 66 ന് സമീപം മണ്ണിടിച്ചിൽ. കണ്ണൂരിലെ തളിപ്പറമ്പ് കുപ്പത്താണ് രണ്ട് തവണ മണ്ണിടിച്ചിൽ ഉണ്ടായത് . വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് അപകടം. രാവിലെയും ഉച്ചയ്ക്കും ഇവിടെ മണ്ണിടിച്ചിലുണ്ടായി. സംഭവത്തെത്തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലാ കളക്ടർ ഇതുവരെ മണ്ണിടിച്ചിൽ പ്രദേശം സന്ദർശിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. അവർ റോഡ് ഉപരോധിച്ചു
പ്രശ്നമുണ്ടായിട്ടും, ദേശീയപാത അതോറിറ്റി അധികൃതരും സ്ഥലത്തെത്തിയില്ല. ദേശീയപാത നിർമ്മാണത്തിനായി കുന്ന് കുഴിച്ച സ്ഥലത്ത് രണ്ടുതവണ മണ്ണിടിച്ചിൽ ഉണ്ടായി. സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതുവരെ പ്രതിഷേധിക്കുമെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് ചെളിയും വെള്ളവും വീടുകളിലേക്ക് എത്തുന്നതിനാൽ പ്രദേശത്ത് വീടുകളുള്ള ആളുകൾ ആശങ്കയിലാണ്. വെള്ളം ഒഴുകി പോകാൻ സ്ഥലമില്ല. കാസർകോട് കാഞ്ഞങ്ങാട്ട് ദേശീയപാതയുടെ അപ്രോച്ച് റോഡ് തകർന്നു. ഇവിടെ റോഡ് തകരുന്നത് ഇത് രണ്ടാം തവണയാണ്. ഇനി ഉപയോഗിക്കാൻ കഴിയാത്ത വിധം അപ്രോച്ച് റോഡ് തകർന്നിട്ടുണ്ട്
അതേസമയം, മലപ്പുറം കൂരിയാട് ദേശീയപാത 66-ന്റെ അപ്രോച്ച് റോഡിന്റെ തകർന്ന ഭാഗം ദേശീയപാത അതോറിറ്റിയിലെ വിദഗ്ധ സംഘം ഇന്നലെ പരിശോധിച്ചു. ഡോ. അനിൽ ദീക്ഷിത് (ജയ്പൂർ) ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ദൗർഭാഗ്യകരമായ സംഭവങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വാർത്ത കേട്ടയുടൻ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടതായും മന്ത്രി പറഞ്ഞു.