ന്യൂഡൽഹി : കേന്ദ്രമന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് പിന്നാലെ സോനം വാങ്ചുക് നിരാഹാരസമരം അവസാനിപ്പിച്ചിരുന്നു . ജന്ദർമന്ദറിൽ സമരം നടത്തുന്നവരാകട്ടെ ഇന്ന് സർക്കാർ പ്രതിനിധി സംഘവുമായും ചർച്ച നടത്തി. രണ്ട് ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതായും, ധർമ്മേന്ദ്രപ്രധാൻ രാജി വയ്ക്കുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടാകുകയും ചെയ്യും. എന്നാൽ ഇപ്പോൾ സമരം തുടരണമെന്ന ആഗ്രഹവുമായി രംഗത്തുള്ളത് രാഹുലും, കോൺഗ്രസും മാത്രമാണ്.
പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ അക്രമിയുടെ കണ്ണിന് പരിക്കേറ്റെന്ന വാദവുമായാണിപ്പോൾ രാഹുൽ രംഗത്തെത്തിയിരിക്കുന്നത്. പാർലമെന്റ് പ്രതിഷേധം നടത്താനെത്തിയ സാഹിലിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായി ആരോപിച്ചാണ് രാഹുൽ ഗാന്ധി യുവാവിനെ വെള്ളിയാഴ്ച മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നത് . ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു . എന്നാൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന വാദം ഡൽഹി പോലീസ് നിഷേധിച്ചു.
സമരം നടത്തുന്നവരുടെ ആശങ്കകൾ സർക്കാർ അവഗണിക്കുന്നുവെന്നാണ് രാഹുലിന്റെ വാദം. “ത്രിവർണ്ണ പതാക ഉയർത്തിപ്പിടിച്ച് സമാധാനപരമായി പ്രതിഷേധിച്ച എന്റെ സഹോദരന് പെല്ലറ്റ് തോക്കിൽ പരിക്കേറ്റതായി ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു. പെല്ലറ്റ് തോക്ക് ഉപയോഗിച്ചിട്ടില്ലെന്ന് സർക്കാർ പറയുന്നു. സാഹിലിന്റെ കണ്ണിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ കാഴ്ച പുനഃസ്ഥാപിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ല . ഇതാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. ആയിരക്കണക്കിന് യുവാക്കൾക്ക് ഇത് സംഭവിച്ചിട്ടുണ്ട്, അവർക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച് വെടിവച്ചു, ലാത്തിചാർജ് നടത്തി. അവർ എന്താണ് ചെയ്യുന്നത്? അവർ സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തുകയാണ് “ എന്നാണ് രാഹുൽ പറയുന്നത്.
പ്രതിഷേധത്തിനിടെ വലതു കണ്ണിന് പരിക്കേറ്റതായാണ് സാഹിൽ പറയുന്നത് . പരിക്ക് ചികിത്സിക്കാനും പെല്ലറ്റുകൾ നീക്കം ചെയ്യാനുമായി ശസ്ത്രക്രിയയ്ക്ക് വിധേയനായി. ആദ്യം ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി, പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി, തുടർന്ന് ജൂലൈ 21 ന് എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റിയെന്നും സാഹിൽ പറഞ്ഞു.
2010 ൽ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങൾ തടയാൻ ജമ്മു കശ്മീരിൽ നടന്ന പെല്ലറ്റ് തോക്കുകൾ മുമ്പ് ഉപയോഗിച്ചിരുന്നുവെങ്കിലും അന്നത്തെ സംസ്ഥാന സർക്കാർ അവ നിർത്തലാക്കി. 2016 ജൂലൈയിൽ, നിരോധിത ഹിസ്ബുൾ മുജാഹിദീന്റെ പോസ്റ്റർ ബോയ് ബുർഹാൻ വാനിയുടെ മരണത്തെത്തുടർന്ന് പ്രതിഷേധക്കാർ നടത്തിയ കലാപത്തിൽ അവ വീണ്ടും ഉപയോഗിച്ചിരുന്നു.

