ന്യൂഡൽഹി : പാകിസ്ഥാൻ സൈന്യത്തെ ഓപ്പറേഷൻ സിന്ദൂറിലൂടെ ബങ്കറുകളിൽ ഒളിക്കാൻ ഇന്ത്യ നിർബന്ധിതരാക്കിയതായി പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി . പാകിസ്ഥാനിൽ പൊതു പരിപാടിയിൽ സംസാരിക്കവെയായിരുന്നു സർദാരിയുടെ ഈ ഏറ്റുപറച്ചിൽ.
” അന്ന് എന്റെ പ്രതിനിധികളിൽ ഒരാൾ എന്റെ അടുത്ത് വന്ന്, ‘സർ, യുദ്ധം ആരംഭിച്ചു എന്ന് പറഞ്ഞു‘ യഥാർത്ഥത്തിൽ, യുദ്ധം ആരംഭിക്കാൻ പോകുകയാണെന്ന് ഞാൻ നാല് ദിവസം മുമ്പ് അദ്ദേഹത്തോട് പറഞ്ഞിരുന്നു.സർ, നമുക്ക് ബങ്കറിലേക്ക് പോകാം എന്നും അയാൾ എന്നോട് പറഞ്ഞു. യുദ്ധക്കളത്തിന് ഞങ്ങൾ തയ്യാറാണ്.
ആയുധങ്ങളുമായി പോരാടാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ ജീവൻ ത്യജിക്കാൻ പോലും ഞങ്ങൾ തയ്യാറാണ്. റൊട്ടിയോ വെടിയുണ്ടയോ ഉണ്ടോ എന്നത് മറക്കും … ഞങ്ങൾ വെടിയുതിർക്കും, നിങ്ങൾ എന്തുചെയ്യും “ ആസിഫ് അലി സർദാരി പറഞ്ഞു.
അതേസമയം ഇന്ത്യയുടെ ആക്രമണത്തിനിടെ നിരവധി മുതിർന്ന പാകിസ്ഥാൻ ആർമി ഓഫീസർമാർ ജീവൻ രക്ഷിക്കാൻ ബങ്കറിലേക്ക് പോയതായി സർദാരിയുടെ ഈ പ്രസ്താവന വ്യക്തമാക്കുന്നു. ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീറിനെ പോലും ദിവസങ്ങളോളം കാണാനായില്ല .
ഈ വർഷം ഏപ്രിൽ 22 നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ ഭീകരർ ഭീകരാക്രമണം നടത്തിയത് . 26 പേർ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ മെയ് 6, 7 തീയതികളിൽ തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. പാകിസ്ഥാനുള്ളിലെ തീവ്രവാദികളെ തകർത്തെറിഞ്ഞായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. പാകിസ്ഥാൻ സൈന്യം അഭ്യർത്ഥിച്ചതിന് ശേഷമാണ് ഇന്ത്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്.

