ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂർ നിർത്തി വയ്പ്പിച്ചതിൽ പങ്കുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ഡിപിഎപി പ്രസിഡന്റുമായ ഗുലാം നബി ആസാദിന്റെ മറുപടി . പ്രധാനമന്ത്രിയുടെ മറുപടിക്ക് ശേഷം ട്രംപിന്റെ അധ്യായം അടഞ്ഞുവെന്നു, പ്രധാനമന്ത്രിയെ വിശ്വസിക്കാതിരിക്കാൻ ഒരു കാരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ മിസ്റ്റർ ട്രംപ് പല കാര്യങ്ങളും പറയുന്നുണ്ട്, പക്ഷേ നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി പാർലമെന്റിൽ വ്യക്തമായി പ്രസ്താവിച്ചത് ഒരു ലോക നേതാവും ഓപ്പറേഷൻ സിന്ദൂരിൽ ഇടപെട്ടിട്ടില്ല, അതിനാൽ ആ അധ്യായം അവസാനിച്ചു… പ്രധാനമന്ത്രിയെ വിശ്വസിക്കാതിരിക്കാൻ ഒരു കാരണവുമില്ല
ഭീകരതയ്ക്കെതിരെ നടപടി അനിവാര്യമാണ് . എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഞാൻ എപ്പോഴും ഉറപ്പുവരുത്തിയിട്ടുണ്ട്. സുരക്ഷാ സേന നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും ഞങ്ങൾ എപ്പോഴും പിന്തുണച്ചിട്ടുണ്ട്, പക്ഷേ വ്യാജ ഏറ്റുമുട്ടലുകൾ ഉണ്ടാകരുത്.‘ -ഗുലാം നബി ആസാദ് പറഞ്ഞു.
ചൊവ്വാഴ്ച പാർലമെന്റിൽ ‘ഓപ്പറേഷൻ സിന്ദൂർ’ ചർച്ചയ്ക്ക് മറുപടി നൽകവേ, ലോകത്തിലെ ഒരു നേതാവും ‘ ഓപ്പറേഷൻ സിന്ദൂർ ‘ നിർത്തി വയ്ക്കാൻ പറഞ്ഞില്ലെന്ന് യിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു . 9-ാം തീയതി രാത്രി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് തന്നോട് സംസാരിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘ അദ്ദേഹം ഒരു മണിക്കൂറോളം ശ്രമിച്ചുകൊണ്ടിരുന്നു, പക്ഷേ ഞാൻ സൈന്യവുമായുള്ള ഒരു മീറ്റിംഗിലായിരുന്നു, അതിനാൽ എനിക്ക് ഫോൺ എടുക്കാൻ കഴിഞ്ഞില്ല, പക്ഷേ പിന്നീട് ഞാൻ തിരികെ വിളിച്ചു. അപ്പോൾ യുഎസ് വൈസ് പ്രസിഡന്റ് എന്നോട് പറഞ്ഞു, പാകിസ്ഥാൻ ഒരു വലിയ ആക്രമണം നടത്താൻ പോകുന്നു. ഇതിന് ഞാൻ പറഞ്ഞു, ഇതാണ് പാകിസ്ഥാന്റെ ഉദ്ദേശ്യമെങ്കിൽ, അത് അവർക്ക് വലിയ വില നൽകുമെന്ന്. പാകിസ്ഥാൻ ആക്രമിച്ചാൽ, ഞങ്ങൾ വലിയ ആക്രമണത്തിലൂടെ പ്രതികരിക്കും. ‘ഷെല്ലുകൾ ഉപയോഗിച്ച് ഞങ്ങൾ വെടിയുണ്ടകൾക്ക് മറുപടി നൽകും’ എന്ന് പറഞ്ഞുവെന്നും മോദി പറഞ്ഞിരുന്നു.

