ഡബ്ലിൻ: അയർലന്റിൽ സാധനങ്ങളുടെ വില ഉയരുന്നു. പണപ്പെരുപ്പമാണ് സാധനങ്ങളുടെ വില ഉയരാൻ കാരണം ആകുന്നത്. ഏപ്രിൽവരെയുള്ള 12 മാസങ്ങളിൽ പണപ്പെരുപ്പം 2.2 ശതമാനം ഉയർന്നുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. ഫെബ്രുവരിവരെ 1.8 ശതമാനം ആയിരുന്നു പണപ്പെരുപ്പം.
കോവിഡ് മഹാമാരിയും റഷ്യ- യുക്രെയ്ൻ സംഘർഷവും രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണം ആയി. 2022 ൽ കോവിഡ് സമയത്ത് 9.2 ശതമാനം ആയിരുന്നു പണപ്പെരുപ്പം. റഷ്യ- യുക്രെയ്ൻ സംഘർഷത്തിനിടെ ഇത് വീണ്ടും വർദ്ധിച്ചു. ഇതോടെ സാധനങ്ങളുടെ വിലയും ഉയർന്നു. പിന്നീട് വില പൊതുവായി താഴ്ന്നെങ്കിലും പല സാധനങ്ങൾക്കും വില ഉയർന്നുതന്നെ നിൽക്കുന്നുണ്ട്.
പാൽ ഉത്പന്നങ്ങളിലാണ് വില വർദ്ധനവ് പ്രധാനമായും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 97 ശതമാനത്തിന്റെ വർദ്ധനവാണ് ഒരു പൗണ്ട് ബട്ടറിന്റെ വിലയിൽ ഉണ്ടായത്. ഫുൾഫാറ്റ് പാലിന് വിലയിൽ 27 ശതമാനത്തിന്റെ വർദ്ധനവും ഉണ്ടായി.