ഡബ്ലിൻ: അയർലൻഡിൽ ഭവന വില ഉയരുന്നത് മന്ദഗതിയിൽ. ജൂണിൽ വില വർധനവിന്റെ നിരക്കിൽ വീണ്ടും കുറവ് വന്നതായിട്ടാണ് റിപ്പോർട്ടുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
നാഷണൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഇൻഡക്സിലെ കണക്കുകൾ അപഗ്രഥിച്ചുകൊണ്ടാണ് സിഎസ്ഒയുടെ റിപ്പോർട്ട്. ജൂൺ വരെയുള്ള 12 മാസങ്ങളിൽ വീടുകളുടെ ശരാശരി വില 5.6 ശതമാനം വർധിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. മെയ് വരെയുള്ള 12 മാസങ്ങളിൽ വർധനവിന്റെ തോത് 6.1 ശതമാനം ആയിരുന്നു. മെയ് മാസത്തെ തോതുമായി താരതമ്യം ചെയ്യുമ്പോൾ ജൂണിൽ വീടുകളുടെ വില വർധനവ് മന്ദഗതിയിലാണെന്നത് വ്യക്തമാണ്. 2024 ജനുവരിയ്ക്ക് ശേഷം ആദ്യമായിട്ടാണ് വാർഷിക തോത് ഇത്രയും കുറയുന്നത്.

