ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകളെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി ജനറൽ സെക്രട്ടറിയുമായ സ്മൃതി ഇറാനി . ഇന്ന് ബിജെപിയെ വിമർശിച്ച രാഹുൽ ഗാന്ധി സ്വന്തം പാർട്ടിയുടെ ഇരുണ്ട ചരിത്രം രാജ്യത്തിന് മുന്നിൽ തുറന്ന് കാട്ടിയതായി സ്മൃതി ഇറാനി പറഞ്ഞു .
കോൺഗ്രസ് പ്രത്യേകിച്ച് രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് കമ്മീഷനെ ആവർത്തിച്ച് ആക്രമിക്കുകയും വിമർശിക്കുകയും , തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തസ്സിനെ തകർക്കുകയും ചെയ്യുന്നു. ഇത് വഴി രാഹുൽ ഗാന്ധി ആരുടെ അജണ്ടയാണ് പിന്തുടരുന്നതെന്നും സ്മൃതി ഇറാനി സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോയിൽ ചോദിക്കുന്നു.
“ഇന്ന്, രാഹുൽ ഗാന്ധി ബിജെപിയെ പരിഹസിച്ച് സ്വന്തം പാർട്ടിയുടെ ഇരുണ്ട ചരിത്രം രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചു. 1980-ൽ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ ആർട്ടിക്കിൾ 356 ഉപയോഗിച്ച് രാജ്യത്തെ ഒമ്പത് സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടത് ശരിയല്ലേ? 2005-ൽ യുപിഎ ഭരണകാലത്ത് കോൺഗ്രസ് പാർട്ടി ബീഹാർ നിയമസഭ പിരിച്ചുവിട്ടത് ശരിയല്ലേ? കോൺഗ്രസിന്റെ ഈ പ്രവൃത്തി സുപ്രീം കോടതി തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു.
അപ്ഗ്രേസർ എന്ന നിലയിൽ മാത്രമല്ല, കമ്മീഷൻ എന്ന നിലയിലും തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ പൗരന്മാരുടെയും വോട്ട് കണക്കിലെടുക്കുന്നുവെന്ന് ഉറപ്പാക്കാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് കോൺഗ്രസ് പ്രത്യേകിച്ച് രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് കമ്മീഷനെ ആവർത്തിച്ച് ആക്രമിക്കുകയും വിമർശിക്കുകയും ചെയ്യുന്നത്? തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തസ്സിനെ ആവർത്തിച്ച് തകർക്കുന്നതിലൂടെ രാഹുൽ ഗാന്ധി ആരുടെ അജണ്ടയാണ് പിന്തുടരുന്നത്?” എന്നും സ്മൃതി ഇറാനി ചോദിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ പേരും , ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയതിനെതിരെ പ്രസ്താവന ഇറക്കിയ രാഹുൽ വോട്ട് മോഷണം. സർക്കാർ മോഷണം. ഇപ്പോൾ പാർട്ടി മോഷണം ഇവ നമ്മുടെ ജനാധിപത്യ അധഃപതനത്തിന്റെ പ്രതീകങ്ങളായി മാറിയിരിക്കുന്നുവെന്നാണ് പറഞ്ഞത് . “ ഇസിഐയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം ജനവിധി സംരക്ഷിക്കുക എന്നതാണ് – പകരം, പൊതുജനങ്ങളുടെ തീരുമാനത്തെ അട്ടിമറിക്കുന്ന ശക്തികളെ അത് സഹായിക്കുകയാണ്. ഈ പോരാട്ടം മമത ബാനർജിയുടെ മാത്രമല്ല. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന ഓരോ രാഷ്ട്രീയ പാർട്ടിയുടെയും ഓരോ വോട്ടറുടെയും പോരാട്ടമാണിത്.” എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

