കൊച്ചി ; കർണാടകയിലെ രാഷ്ട്രീയ കാര്യവിഷയങ്ങളിൽ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനെയും, എ എ റഹീമിനെയും പുകഴ്ത്തി മന്ത്രി വി ശിവൻ കുട്ടി. ജനപ്രതിനിധിയുടെ കാര്യശേഷി തെളിയിക്കുന്നത് വാക്കുകളിലെ അലങ്കാരത്തിലല്ല, മറിച്ച് പ്രവൃത്തിയിലാണ് എന്നാണ് ശിവൻ കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
‘ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ ജീവിതം നിർണ്ണയിക്കുന്ന സുപ്രധാന ബില്ലുകൾ പാർലമെന്റിൽ വരുമ്പോൾ വോട്ട് ചെയ്യാതെ മുങ്ങിനടക്കുന്ന, പട്ടായയിൽ സുഖവാസത്തിന് പോകുന്ന രാഷ്ട്രീയപ്രവർത്തനമല്ല റഹീം നടത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മൗനത്തിലും നിസ്സംഗതയിലുമായിരുന്ന കർണാടക ഭരണകൂടം ഇപ്പോൾ ഉണർന്നിരിക്കുകയാണ്.
അതിനു കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ ഇടപെടലും, എ.എ റഹീം അടങ്ങുന്ന സംഘം അവിടെ നേരിട്ടെത്തി നടത്തിയ പ്രതിഷേധവുമാണ്. അയൽ സംസ്ഥാനത്തെ മുഖ്യമന്ത്രി വിരൽ ചൂണ്ടിയാൽ, ഒന്ന് ശബ്ദമുയർത്തിയാൽ ഏത് അനങ്ങാപ്പാറയും അനങ്ങുമെന്നതിന്റെ തെളിവാണ് ഇന്ന് ബംഗ്ലൂരുവിൽ കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത അടിയന്തിര യോഗം ‘ എന്നും ശിവൻ കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….
കർണാടകയിൽ മുന്നൂറോളം കുടുംബങ്ങളെ തെരുവിലിറക്കിയ ബുൾഡോസർ രാജിനെതിരെ സി.പി.ഐ എം നടത്തിയ ഇടപെടലുകളെപ്പറ്റിയും
അതിൽ സഖാവ് എ.എ റഹീമിനെതിരെ ഉയർന്നുവന്ന സൈബർ ആക്രമണത്തെ പറ്റിയും ചില കാര്യങ്ങൾ വ്യക്തമാക്കാനുണ്ട്.
ആയിരങ്ങളെ കുടിയൊഴിപ്പിച്ച
ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതികരിക്കാനാണ് എ.എ റഹീം കർണാടകയിൽ പോയത്.
അവിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ഇംഗ്ലീഷ് വ്യാകരണത്തെപ്പറ്റി വിമർശിക്കുന്നവർ മനസ്സിലാക്കേണ്ടത്, ജനപ്രതിനിധിയുടെ കാര്യശേഷി തെളിയിക്കുന്നത് വാക്കുകളിലെ അലങ്കാരത്തിലല്ല, മറിച്ച് പ്രവൃത്തിയിലാണ് എന്നാണ്.
ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ ജീവിതം നിർണ്ണയിക്കുന്ന സുപ്രധാന ബില്ലുകൾ പാർലമെന്റിൽ വരുമ്പോൾ വോട്ട് ചെയ്യാതെ മുങ്ങിനടക്കുന്ന, പട്ടായയിൽ സുഖവാസത്തിന് പോകുന്ന രാഷ്ട്രീയപ്രവർത്തനമല്ല റഹീം നടത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മൗനത്തിലും നിസ്സംഗതയിലുമായിരുന്ന കർണാടക ഭരണകൂടം ഇപ്പോൾ ഉണർന്നിരിക്കുകയാണ്.
അതിനു കാരണം കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ ശക്തമായ ഇടപെടലും,
എ.എ റഹീം അടങ്ങുന്ന സംഘം അവിടെ നേരിട്ടെത്തി നടത്തിയ പ്രതിഷേധവുമാണ്. അയൽ സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രി
വിരൽ ചൂണ്ടിയാൽ, ഒന്ന് ശബ്ദമുയർത്തിയാൽ ഏത് അനങ്ങാപ്പാറയും അനങ്ങുമെന്നതിന്റെ തെളിവാണ് ഇന്ന് ബംഗ്ലൂരുവിൽ കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത അടിയന്തിര യോഗം.
ഇവിടെ കോൺഗ്രസിന്റെയും ലീഗിന്റെയും കാപട്യം തിരിച്ചറിയണം.
മുന്നൂറ് വീടുകൾ തകർത്ത് കൊടും തണുപ്പിൽ മനുഷ്യരെ തെരുവിലെറിഞ്ഞിട്ട് തിരിഞ്ഞുനോക്കാതിരുന്നവരാണ് കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ.
പിണറായി വിജയൻ വീടുണ്ടാക്കി കൊടുക്കട്ടെ എന്ന് പരിഹസിച്ച മന്ത്രിയ്ക്ക് ഒടുവിൽ ഇന്നലെ സൂര്യാസ്തമയത്തിന് മുൻപേ കോളനികളിലേക്ക് ഓടിയെത്തേണ്ടി വന്നു.
മുസ്ലിം ലീഗിന്റെ അവസ്ഥ അതിലും ദയനീയമാണ്. കർണാടകയിലെ സ്വന്തം ഘടകത്തെ തഴഞ്ഞ്, കോഴിക്കോട് നിന്നും കുറച്ച് ഫാൻസ് അസോസിയേഷൻകാരെ ബംഗളരുവിലേയ്ക്ക് അയക്കുകയാണ് അവർ ചെയ്തത്. പാർലമെന്റിൽ മുത്തലാഖ് ബിൽ ചർച്ച ചെയ്യുമ്പോൾ കല്യാണം കൂടാൻ പോയ എം.പിമാരുള്ള പാർട്ടിക്ക്, അവിടെയൊരു എം.പിയെ അയക്കാൻ തോന്നിയില്ല. മാത്രമല്ല, കർണാടകയിലേത് മയമുള്ള ബുൾഡോസർ ആണെന്ന് രാവിലെ പറഞ്ഞ പി.കെ കുഞ്ഞാലിക്കുട്ടിക്ക് വൈകുന്നേരമായപ്പോഴേക്കും അത് തിരുത്തിപ്പറയേണ്ടി വന്നതും,
ഒൻപത് ദിവസം മൗനവ്രതത്തിലിരുന്ന സാദിഖലി തങ്ങൾക്ക് ഒടുവിൽ വാ തുറക്കേണ്ടി വന്നതും ഈ ഇടപെടലുകളുടെ ഫലമായാണ്.
വിസ്മൃതിയിൽ ആകുമായിരുന്ന രണ്ടായിരത്തോളം മനുഷ്യരുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ സാധിച്ചതിൽ റഹീം അടക്കമുള്ളവർക്ക് അഭിമാനിക്കാം.

