തിരുവനന്തപുരം: വഖഫ് ഭൂമിയിൽ നിന്ന് ഒഴിപ്പിക്കൽ നേരിടുന്ന മുനമ്പം നിവാസികളെ വഖഫ് ഭേദഗതി നിയമം കാട്ടി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വഖഫ് നിയമം നടപ്പാക്കുന്നതിലൂടെ സംഘപരിവാറിൻ്റെ വിഭജന രാഷ്ട്രീയം അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത് . മുഖ്യമന്ത്രി നിയമം ഭരണഘടനാ വിരുദ്ധമാണ് . എൽഡിഎഫ് പ്രതിഷേധം തുടരുക തന്നെ ചെയ്യും . സംഘപരിവാർ എല്ലായ്പ്പോഴും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ശത്രുക്കളെപ്പോലെയാണ് കണക്കാക്കുന്നത്, വഖഫ് നിയമം മുസ്ലീങ്ങൾക്ക് അനുകൂലമാണെന്ന് തോന്നുമെങ്കിലും, ഭാവിയിൽ ഇത് ന്യൂനപക്ഷങ്ങൾക്ക് ഗുണം ചെയ്യില്ല.
മുനമ്പം നിവാസികളുടെ ആവശ്യങ്ങൾ ന്യായവും നീതിയുക്തവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കാനാണ് മുനമ്പം പ്രശ്നത്തിന് പരിഹാരമായി ബിജെപി വഖഫ് നിയമം ഉയർത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഖഫ് നിയമം മുൻകാല പ്രാബല്യമില്ലാത്തതിനാൽ മുനമ്പം നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

