തിരുവനന്തപുരം: സ്വർണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട വിവാദത്തിൽ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു. വിഷയത്തിൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ കണ്ടെത്തി. നിലവിൽ മുരാരി ബാബു ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ് . ഇന്ന് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം.
2019 ൽ, അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു സ്വർണ്ണ പാളി യഥാർത്ഥത്തിൽ ചെമ്പാണെന്ന് പ്രസ്താവിച്ച് റിപ്പോർട്ട് എഴുതി. 2025 ൽ സ്വർണ്ണ ഷീറ്റുകൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന് മുരാരി ബാബു ഫയലിൽ പരാമർശിച്ചിരുന്നു.
ഈ സംഭവത്തിൽ ഔദ്യോഗിക വീഴ്ചയുണ്ടായതായി ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയാണ് വിജിലൻസ് റിപ്പോർട്ട്.

