കൊച്ചി : ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രാഹകനും സംവിധായകനുമായ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യും . മലയാള ചലച്ചിത്ര സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ഉൾപ്പെടെ മൂന്ന് പേരെ ഹൈബ്രിഡ് കഞ്ചാവുമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. .
സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍വെച്ചായിരുന്നു ഇവരെ പിടികൂടിയത്. മയക്കുമരുന്ന് ഉപയോഗത്തിന് ഇടം നൽകുന്നത് എൻഡിപിഎസ് നിയമപ്രകാരമുള്ള കുറ്റമായതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ താഹിറിന് നോട്ടീസ് നൽകുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി എം മജു പറഞ്ഞു.
ഫ്ളാറ്റ് ഉടമയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇവര്‍ പലതവണയായി സമീര്‍ താഹിറിന്റെ ഫ്ളാറ്റിലേക്ക് ലഹരി ഉപയോഗിക്കാനായി എത്തിയിരുന്നെന്ന് സംശയം ഉണ്ടെന്നും എക്സൈസ് സംഘം പറയുന്നു.1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, കഞ്ചാവ് ശ്വസിക്കാൻ ഉപയോഗിക്കുന്ന ബോങ്, എന്നിവ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കഞ്ചാവിൻ്റെ ഉറവിടവും ഉപകരണങ്ങളും കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും ടി എം മജു പറഞ്ഞു.
അവർ മയക്കുമരുന്നിന് അടിമകളാണോ അല്ലയോ എന്ന് ഞങ്ങൾക്ക് അറിയില്ല, അവർ കഞ്ചാവ് ഉപയോഗിച്ചുവെന്ന് മാത്രമാണ് ഞങ്ങളോട് സമ്മതിച്ചത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൻ്റെ രണ്ടാം ഘട്ടമായ മയക്കുമരുന്ന് വിരുദ്ധ നടപടിയുടെ ഭാഗമായാണ് എക്സൈസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ ഹൈബ്രിഡ് കഞ്ചാവ് പുതിയ പ്രവണതയാണ് . രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റിൽ റെയ്ഡ് നടത്തിയത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്ന് മാത്രമാണ് ആദ്യം പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യലിൽ രണ്ടുപേരും പ്രശസ്ത സംവിധായകരാണെന്ന് കണ്ടെത്തി. ഷാലിഫ് മുഹമ്മദ് സംവിധായകർക്ക് കഞ്ചാവ് എത്തിച്ചു.
ഈ നിരോധിത ലഹരിവസ്തുക്കൾ കേരളത്തിൽ ഓരോ വ്യക്തിക്കും വിതരണം ചെയ്യുന്നുണ്ട് .എല്ലാ സിനിമാ പ്രവർത്തകരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരല്ല. ചുരുക്കം ചിലർ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കർശനമായി റെയ്ഡുകൾ നടത്തും. സിനിമാ ലൊക്കേഷനുകളിൽ റെയ്ഡ് നടത്തുന്നതിൽ ഒരു വെല്ലുവിളിയുമില്ല. എല്ലാ സിനിമാ സംഘടനകളും മയക്കുമരുന്ന് വിരുദ്ധ നടപടിക്ക് പിന്തുണ നൽകിയിട്ടുണ്ട് . “ ടി എം മജു പറഞ്ഞു