ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഡൽഹി ഹൈക്കോടതി ഇന്ന് മുതൽ അന്തിമ വാദം കേൾക്കും. ജസ്റ്റിസ് അനുപ് ഭംഭാനിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും, എസ്എഫ്ഒയുടെയും, കേന്ദ്ര സർക്കാരിന്റെയും അഭിഭാഷകർ കോടതിയിൽ ഹാജരായില്ല. അന്ന് കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് നീന ബൻസലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വാദം കേൾക്കൽ മാറ്റിവച്ചു.
കമ്പനി രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപേക്ഷയിൽ കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. വീണ വിജയനിൽ നിന്നും അവരുടെ സോഫ്റ്റ്വെയർ സ്ഥാപനമായ എക്സലോജിക്കിൽ നിന്നും സിഎംആർഎൽ 1.72 കോടി രൂപ കൈപ്പറ്റിയതായി ആദായനികുതി സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തി. വീണയ്ക്ക് വായ്പയായി പണം നൽകിയതായും കണ്ടെത്തി.
വീണയുടെ എക്സലോജിക് കമ്പനിക്ക് പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. പിന്നീട്, കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സ് സിഎംആർഎല്ലുമായുള്ള ഇടപാടുകളിൽ നിന്നായിരുന്നു. 2017 മുതൽ 2019 വരെ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി. സിഎംആർഎല്ലിൽനിന്ന് വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപ ലഭിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച എസ്എഫ്ഐഒ കുറ്റപത്രത്തിൽ പ്രതിമാസം 3 ലക്ഷം രൂപ കമ്പനിയുടെ പേരിലേക്ക് വന്നതായും പറയുന്നു.

