വാഷിംഗ്ടൺ ; കടലിൽ അമേരിക്കൻ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് സാന്നിധ്യമറിയിച്ചതോടെ ഇറാൻ നൂറുകണക്കിന് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകൾ, മിസൈൽ വിക്ഷേപണ കപ്പലുകൾ, സപ്പോർട്ട് കപ്പലുകൾ എന്നിവ അവയ്ക്ക് സമീപത്തേയ്ക്ക് അയച്ചതായി സൂചന . മാത്രമല്ല ഇറാനിയൻ നാവികസേനയുടെ ഷാഹിദ് ബാഗേരി ഡ്രോൺ കാരിയർ ബന്ദർ അബ്ബാസ് തീരത്ത് നിന്ന് ഏകദേശം ആറ് കിലോമീറ്റർ അകലേയ്ക്ക് മാറ്റി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി (ഐസിസ്) ഗവേഷകർ വിശകലനം ചെയ്ത വാണിജ്യ ഉപഗ്രഹ ചിത്രങ്ങളിൽ ഇറാന്റെ ആണവ പ്രവർത്തനങ്ങൾ എങ്ങനെ മാറിയെന്ന് വ്യക്തമായി കാണിക്കുന്നുണ്ട് . അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും ആയുധ വിദഗ്ധനുമായ ഡേവിഡ് ആൽബ്രൈറ്റും സംഘവും നടത്തിയ വിശകലനമനുസരിച്ച്, എസ്ഫഹാൻ ആണവ സൈറ്റിൽ തുരങ്ക പ്രവേശന കവാടങ്ങൾ തയ്യാറാക്കുന്നതായാണ് പറയുന്നത് .
അറബിക്കടലിൽ യുഎസ്എസ് എബ്രഹാം ലിങ്കൺ വിന്യസിച്ചതിനുള്ള പ്രതികാരമായി ഇറാൻ “നൂറുകണക്കിന് വേഗതയേറിയ, മിസൈൽ വിക്ഷേപണ, കപ്പലുകൾ” അമേരിക്കൻ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ അടുത്തേക്ക് മാറ്റിയതായി ഇറാനിയൻ സ്റ്റേറ്റ് അഫിലിയേറ്റഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . ഹോർമുസ് കടലിടുക്കിൽ ബന്ദർ അബ്ബാസ്സിൽ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള ഐആർജിസി നാവികസേനയുടെ ഷാഹിദ് ബാഗേരി ഡ്രോൺ കാരിയർ ഉള്ളതായും ഉപഗ്രഹ ചിത്രങ്ങളിൽ കാണിക്കുന്നു.
കഴിഞ്ഞ വർഷം 12 ദിവസത്തെ യുദ്ധത്തിൽ യുഎസ് ഫോർഡോവിലും നടാൻസിലും ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. 2025 ജൂൺ 20 ന് ഇസ്രായേലി വ്യോമാക്രമണത്തിൽ തകർന്ന എസ്ഫഹാൻ ആണവ സൈറ്റിലെ ഘടനയുടെ ലോഹ ചട്ടക്കൂട് ഇറാൻ നന്നാക്കുകയും മേൽക്കൂര പുനർനിർമ്മിക്കുകയും ചെയ്തതായി 2025 ഡിസംബർ മുതൽ 2026 ജനുവരി വരെയുള്ള ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. മിക്ക അവശിഷ്ടങ്ങളും നീക്കം ചെയ്തിട്ടുണ്ട് .യുറേനിയം സമ്പുഷ്ടീകരണ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.ഫെബ്രുവരി 1, 2 തീയതികളിൽ ഹോർമുസ് കടലിടുക്കിൽ ഐആർജിസി നാവികസേന രണ്ട് ദിവസത്തെ ലൈവ്-ഫയർ അഭ്യാസം നടത്തും.
ഒമാൻ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ചൈനയുമായും റഷ്യയുമായും സംയുക്ത അഭ്യാസങ്ങൾ ഉടൻ നടന്നേക്കുമെന്ന് ഇറാനിയൻ മാധ്യമങ്ങളിൽ അഭ്യാസങ്ങൾ പ്രചരിക്കുന്നുണ്ട്, എന്നാൽ റഷ്യയും ചൈനയും ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈ ആഴ്ച ആദ്യമാണ്, അമേരിക്ക കാരിയർ സ്ട്രൈക്ക് ഗ്രൂപ്പായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിച്ചത്.

