ശ്രീനഗർ ; ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് കണ്ട പാകിസ്ഥാൻ ഡ്രോണിന് നേരെ വെടിയുതിർത്ത് ഇന്ത്യൻ സൈന്യം . പിന്നാലെ നിരവധി ഡ്രോണുകൾ കൂടി കണ്ടെത്തിയതായും സൈനിക വൃത്തങ്ങൾ പറഞ്ഞു.
ഡ്രോണുകൾ തോക്കുകളോ മയക്കുമരുന്നുകളോ വർഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ ദിവസം പാകിസ്ഥാൻ അധിനിവേശ കശ്മീരിന്റെ (പിഒകെ) ദിശയിൽ നിന്ന് വന്ന ഒരു ഡ്രോൺ സാംബ സെക്ടറിൽ ആയുധങ്ങൾ വർഷിച്ചതായി സൈന്യം പറഞ്ഞു.
വൈകുന്നേരം 6.35 ഓടെ രജൗരി ജില്ലയിൽ മറ്റൊരു ഡ്രോൺ കണ്ടതായും സൂചനയുണ്ട്. മിന്നുന്ന പ്രകാശമുള്ള പറക്കുന്ന വസ്തു കലക്കോട്ടെയിലെ ധർമ്മസൽ ഗ്രാമത്തിൽ നിന്ന് ബരാഖിലേക്ക് വന്നതായാണ് നാട്ടുകാർ സൈനികരോട് പറഞ്ഞത് . സാംബയിലെ രാംഗഡ് സെക്ടറിലെ ചക് ബാബ്രൽ ഗ്രാമത്തിന് മുകളിലും , പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപവും ഇത് കണ്ടതായി അവർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ നിരവധി പാകിസ്ഥാൻ ഡ്രോണുകൾ വെടിവച്ചിട്ടിരുന്നു . അതിനുശേഷം ഡ്രോൺ പറക്കൽ ഗണ്യമായി കുറഞ്ഞിരുന്നു . എന്നാൽ കഴിഞ്ഞ ദിവസം കുറഞ്ഞത് അഞ്ച് പാകിസ്ഥാൻ ഡ്രോണുകളുടെ കടന്നുകയറ്റം റിപ്പോർട്ട് ചെയ്യപ്പെട്ടു.

