വാഷിംഗ്ടൺ : അമേരിക്കയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ സിൻഡി റോഡ്രിഗസ് സിംഗിനെ ഇന്ത്യയിൽ നിന്ന് അറസ്റ്റ് ചെയ്തു. 2022-ൽ 6 വയസ്സുള്ള മകൻ നോയൽ റോഡ്രിഗസ് അൽവാരസിനെ കൊലപ്പെടുത്തിയ കേസിൽ 40 കാരിയായ സിൻഡി റോഡ്രിഗസ് സിംഗിനെ പൊലീസ് തിരയുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ശിക്ഷയിൽ നിന്ന് രക്ഷപെടാൻ 2023 മാർച്ചിൽ അവർ അമേരിക്കയിൽ നിന്ന് രക്ഷപെടുകയായിരുന്നു.
ഇവർക്കെതിരെ രണ്ട് വാറണ്ടുകൾ നിലവിലുണ്ട്. ഒന്ന് നിയമവിരുദ്ധമായി പലായനം ചെയ്തതിന് ഫെഡറൽ വാറണ്ടും മറ്റൊന്ന് 10 വയസ്സിന് താഴെയുള്ള കുട്ടിയെ കൊലപ്പെടുത്തിയതിന് ടെക്സസ് സംസ്ഥാനത്ത് നിന്നുള്ള മറ്റൊരു വാറണ്ടുമാണ് . 2,50,000 ഡോളർ പാരിതോഷികം വിലയുള്ള ക്രിമിനലാണ് സിൻഡി റോഡ്രിഗസ് സിംഗ്.
റോഡ്രിഗസിന്റെ മകൻ നോയൽ അൽവാരസിനെ കാണാതായതായി 2022 ലാണ് പരാതി ഉയർന്നത് . 2023 മാർച്ച് വരെ പരാതി ഫയൽ ചെയ്തില്ല . നോയലിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ എഫ്ബിഐ ചോദ്യം ചെയ്തപ്പോൾ, തന്റെ മകൻ പിതാവിനൊപ്പം മെക്സിക്കോയിലാണെന്നാണ് സിൻഡി റോഡ്രിഗസ് സിംഗ് പറഞ്ഞത് . ഇതിന് രണ്ട് ദിവസത്തിന് ശേഷം , സിൻഡി റോഡ്രിഗസ് ഇന്ത്യയിലേക്ക് പോയി, പക്ഷേ അതിനുശേഷം അവർ തിരിച്ചെത്തിയില്ല. പിന്നീടാണ് മകനെ കൊലപ്പെടുത്തിയ ശേഷമാണ് സിൻഡി രാജ്യം വിട്ടതെന്ന് വ്യക്തമായത് .
റോഡ്രിഗസ് സിംഗ് ഇന്ത്യയിലേക്ക് പോയതിനുശേഷം , ടെക്സസ് ജില്ലാ കോടതിയിൽ മകനെ കൊലപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയതായും നവംബറിൽ അവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും എഫ്ബിഐ അറിയിച്ചു . റോഡ്രിഗസ് ഇന്ത്യയിലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് , ഇന്ത്യൻ അധികൃതരുമായും ഇന്റർപോളുമായും സഹകരിച്ചാണ് എഫ്ബിഐ അന്വേഷണം നടത്തിയത്.

