ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ദേശവിരുദ്ധ വികാരം പടർത്താൻ ശ്രമിച്ച 16 പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് .
“ഏപ്രിൽ 27-ന് രാജ്യദ്രോഹികൾക്കെതിരായ നടപടികളുടെ അപ്ഡേറ്റ്. ദധീചി ഡിംപിൾ എന്ന ഡിംപിൾ ബോറയെ ഗോലാഘട്ട് പോലീസ് അറസ്റ്റ് ചെയ്തു. താഹിബ് അലിയെ താമുൽപൂർ പോലീസ് അറസ്റ്റ് ചെയ്തു, ബിമൽ മഹാതോയെ ഉദൽഗുരി പോലീസ് അറസ്റ്റ് ചെയ്തു. “ ഹിമന്ത ശർമ്മ എക്സിൽ കുറിച്ചു.
‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ഇന്നലെ രാത്രിയാണ് കരിംഗഞ്ച് എംഡി മുസ്താക് അഹമ്മദ് എന്ന സഹേലിനെ പോലീസ് അറസ്റ്റ് ചെയ്തത്.പഹൽഗാമിലെ ഹീനമായ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനെ നേരിട്ടോ അല്ലാതെയോ പിന്തുണയ്ക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയെയും അസമിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.