- ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അപേക്ഷ പരിഗണനയിൽ ; നയം വ്യക്തമാക്കി ഇന്ത്യ
- യുഎസ് ആക്രമണം ; ചബഹാർ തുറമുഖത്തെ ഷാഹിദ് ബെഹെഷ്തി ടെർമിനലിന് കേടുപാടുകളില്ലെന്ന് ഇന്ത്യ
- ചൂട് തുടരും; യെല്ലോ വാണിംഗ് നീട്ടി
- ഓസ്കർ ജേതാവ് ബ്രെൻഡ ഫ്രിക്കർ അന്തരിച്ചു
- കില്ലാർണി നാഷണൽ പാർക്കിലെ തീപിടിത്തം; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
- ഗാർഡകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാകുന്നത് കാണാൻ ആഗ്രഹിക്കുന്നു; ജിം ഒ കെല്ലഗൻ
- അന്ന് കുളിപ്പിച്ച കുട്ടി; ഇന്ന് കിരീടപ്പോരിൽ നേർക്കുനേർ; മെസ്സിയും യമാലും ഒരു അപൂർവതയുടെ കഥ
- ഐറിഷ് പൗരൻ ജയിലിൽ മരിച്ച നിലയിൽ
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. വെള്ളിയാഴ്ചവരെ രാജ്യത്ത് ഉയർന്ന ചൂട് അനുഭവപ്പെടും. നിലവിൽ ബുധനാഴ്ചവരെ രാജ്യത്ത് ഉയർന്ന ചൂടിനെ തുടർന്നുള്ള യെല്ലോ അലർട്ടാണ്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ചവരെ രാജ്യത്ത് ഉയർന്ന ചൂടിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ആണ്. 10 കൗണ്ടികൾക്കായി പുറപ്പെടുവിച്ച യെല്ലോ വാണിംഗ് ഇന്ന് രാവിലെ 7 മണിയ്ക്ക് അവസാനിക്കും. കോർക്ക്, കെറി, ലിമെറിക്ക്, ഗാൽവേ, മായോ എന്നിവിടങ്ങളിൽ പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ പ്രാബല്യത്തിൽവരും. ബുധനാഴ്ച രാവിലെ 7 മണിവരെ ആയിരിക്കും ഈ മുന്നറിയിപ്പ് ഉണ്ടായിരിക്കുക.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലുണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കേസ് എടുത്ത് പോലീസ്. ഫോർട്ട്‌വില്യം പാർക്ക് മേഖലയിൽ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 8.40 ഓടെ ആയിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്കും കൈയ്ക്കുമാണ് യുവാവിന് പരിക്കേറ്റത്. സംഭവത്തിൽ മൂന്ന് പുരുഷന്മാരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പോലീസ് സ്‌റ്റേഷനിൽ എത്തിച്ചതിന് ശേഷം ഇതിൽ കേസ് എടുത്ത രണ്ട് പേർ മാത്രം പോലീസിനെ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് നടപടി സ്വീകരിച്ചത്. 31 ഉം 22 ഉം വയസ്സുള്ളവർക്കെതിരെയാണ് കേസ് എടുത്തത്. ഇവർക്കെതിരെ വിവിധ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡ് മലയാളിയും കലാകാരനുമായ റോളി ചാക്കോ അന്തരിച്ചു. 51 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കേരളത്തിൽവച്ചായിരുന്നു അന്ത്യം. ഏതാനും നാളുകളായി അദ്ദേഹം കളമശ്ശേരി രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരി നെടുംകുന്നം സ്വദേശിയാണ് റോളി ചാക്കോ. ബ്ലാഞ്ചാർഡ്‌സ്ടൗണിലാണ് അദ്ദേഹം താമസിച്ചുപോരുന്നത്. ഇവിടുത്തെ ഡിക്‌സൺ കാർഫോൺസിൽ (കറീസ് വേൾഡ് ) ജീവനക്കാരനായിരുന്നു. നാടക നടനും, കലാസാംസ്‌കാരിക പ്രവർത്തകനുമായിരുന്നു അദ്ദേഹം.
കെറി: കൗണ്ടി കെറിയിൽ മലയാളി ബസ് ഡ്രൈവർ അന്തരിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ സതീഷ് കുമാറാണ് അന്തരിച്ചത്. ഗ്രീൻ ബസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ജിമ്മിലേക്ക് നടന്ന് പോകുന്നകിനിടെ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ മെഡിക്കൽ സംഘം സ്ഥലത്ത് എത്തി പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കെറി ജനറൽ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുമ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സതീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ: ചൂടിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ പുതിയ താപനില മുന്നറിയിപ്പ്. ബുധനാഴ്ചവരെ ഉയർന്ന താപനില തുടരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുതുക്കിയിരിക്കുന്നത്. പുതിയ യെല്ലോ വാണിംഗ് നാളെ ഉച്ചയ്ക്ക് 1 മണി മുതൽ പ്രാബല്യത്തിൽവരും. കോർക്ക്, കെറി, ലിമെറിക്ക്, ഗാൽവേ, മയോ എന്നീ കൗണ്ടികളിലാണ് പുതിയ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഈ കൗണ്ടികളിൽ നാളെ ഉച്ചയ്ക്ക് ഒരു മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. ബുധനാഴ്ച ഏഴ് മണിയ്ക്കായിരിക്കും ഇത് അവസാനിക്കുക. ഈ ദിവസങ്ങളിൽ പരമാവധി അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. രാത്രി കാലങ്ങളിൽ 15 ഡിഗ്രിവരെ താപനില ഉയരാം.
ഡബ്ലിൻ: അയർലൻഡിൽ മൊബൈൽ ഫോണുകളും ക്വാഡ് ബൈക്കുകളും വ്യാപകമായി പിടിച്ചെടുത്ത് ഗാർഡ. കഴിഞ്ഞ മാസം പോപ്പിൻട്രീ പാർക്കിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകൾക്കിടെയാണ് വാഹനങ്ങളും ഫോണുകളും പിടിച്ചെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച മൂന്ന് പേരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ഇവർക്കായി വിവിധ ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവ കണ്ടെത്തിയത്.
മീത്ത്: കൗണ്ടി മീത്തിൽ നിന്നും കൗമാരക്കാരിയെ കാണാതായി. 17 വയസ്സുള്ള ഡയാന മരിയ സിരിംപെയെയാണ് കാണാതെ ആയത്. കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചു. ഈ മാസം ഏഴിനാണ് പെൺകുട്ടിയെ കാണാതായത്. നാവനിലാണ് കുട്ടി അവസാനമായി എത്തിയത്. ഇവിടെ നിന്നും എവിടേയ്ക്ക് പോയി എന്നത് സംബന്ധിച്ച് യാതൊരു വിവരവുമില്ല. ഏകദേശം 5 അടി 8 ഇഞ്ചാണ് പെൺകുട്ടിയുടെ ഉയരം. ഇടത്തരം ശരീരം. കടും തവിട്ട് നിറമുള്ള മുടിയും തവിട്ട് നിറമുള്ള കണ്ണുകളും കുട്ടിയ്ക്കുണ്ട്. ഡയാനയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 046 907 9930 എന്ന നമ്പറിൽ നവാൻ ഗാർഡ സ്റ്റേഷനിലോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ അറിയക്കണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: കാട്ടുതീയെ തുടർന്ന് സ്‌പെയിനിൽ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാർക്ക് കോൺസുലാർ സഹായം നൽകുമെന്ന് വിദേശകാര്യ വകുപ്പ്. നിലവിൽ അയർലൻഡിൽ നിന്നുള്ള ആരും സംഭവസ്ഥലത്തുള്ളതായി വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ല. അങ്ങിനെയുണ്ടെങ്കിൽ അവരെ എത്രയും വേഗം നാട്ടിലെത്തിക്കുമെന്നും വകുപ്പ് അറിയിച്ചു. അതേസമയം കാട്ടുതീയിൽ 11 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. മാഡ്രിഡിലെ സ്ഥിതിഗതികൾ ഐറിഷ് എംബസി വിശദമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ ഒരു ഐറിഷ് പൗരനും പരിക്കേറ്റതായുള്ള വിവരം മന്ത്രാലയത്തിന് ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചു. സ്‌പെയിനിൽ ഉണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് മന്ത്രി ഹെലൻ മക്കെന്റി ആദരാഞ്ജലികൾ അർപ്പിച്ചു.
ഡബ്ലിൻ: അയർലൻഡിലെ നഴ്‌സിംഗ് ഹോം നിയമങ്ങൾ പരിഷ്‌കരിക്കണമെന്ന് ആവശ്യം. ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി ( ഹിക്വ) യുടെ പരിശോധന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച ആവശ്യം വ്യക്തമാക്കിയിരിക്കുന്നത്. മേഖല കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. എമീസ് അയർലൻഡിന്റെ ഉടമസ്ഥതയിലുള്ള രണ്ട് നഴ്‌സിംഗ് ഹോമുകളെക്കുറിച്ച് അവലോകനം നടത്താൻ ആരോഗ്യമന്ത്രിയും വയോജന സഹമന്ത്രിയും നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഹിക്വ അവലോകനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.
വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ കൗമാരക്കാരൻ മുങ്ങിമരിച്ചു. ലഫ് റീയിൽ ആയിരുന്നു സംഭവം. കൗമാരക്കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ഗ്ലാസണിലെ കാർണകില്ല പോയിന്റിൽ കുളിക്കുന്നതിനിടെ കുട്ടി അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുറച്ച് നേരത്തെ തിരച്ചിലിന് ശേഷം കുട്ടിയെ കണ്ടെത്തുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും കുട്ടിയ്ക്ക് ജീവൻ നഷ്ടമായിരുന്നു. മുള്ളിംഗർ റീജിയണൽ ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
