ലേഖകന്‍: sreejithakvijayan

ഡബ്ലിൻ: രോഗികൾ ബില്ലടയ്ക്കാത്തതിനെ തുടർന്ന് എച്ച്എസ്ഇയ്ക്ക് ലഭിക്കാനുള്ളത് വൻ തുക. 60 മില്യൺ യൂറോയാണ് രോഗികൾ ബില്ലുകൾ അടയ്ക്കാത്തതിനെ തുടർന്ന് എച്ച്എസ്ഇയ്ക്ക് നഷ്ടമായത്. ഇതിന് പുറമേ സ്വകാര്യ ഇൻഷൂറൻസ് കമ്പനികളിൽ നിന്നും 138.4 മില്യൺ യൂറോയും എച്ച്എസ്ഇയ്ക്ക് ലഭിക്കാനുണ്ട്. കഴിഞ്ഞ വർഷം ആദ്യമാസങ്ങളിലെ കണക്കുകൾ പ്രകാരമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചികിത്സ പൂർത്തിയാക്കിയ ശേഷം പണമടയ്ക്കാതെ വിവിധ ആശുപത്രികളിൽ നിന്നും രോഗികൾ മടങ്ങുകയായിരുന്നു. ലഭിക്കാനുള്ള 60 മില്യണിൽ 23.8 മില്യൺ പേഷ്യന്റ് ഇൻ ചാർജാണ്. ഇതിന് മുൻപുള്ള വർഷങ്ങളിൽ ലഭിക്കാനുണ്ടായിരുന്ന തുക ആശുപത്രികൾ എഴുതി തള്ളിയിരുന്നു. 16.6 മില്യൺ യൂറോ ആയിരുന്നു എഴുതിതള്ളിയത്.

Read More

ഡബ്ലിൻ: അയർലൻഡ് കൂടുതൽ ആശ്രയിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ. സസ്‌റ്റെയ്‌നബിൾ എനർജി അതോറിറ്റി ഓഫ് അയർലൻഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്നും കൂടുതൽ ഊർജ്ജം ലഭിക്കുമ്പോഴാണ് അയർലൻഡ് ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങളുടെ 78 ശതമാനത്തിലധികവും പൂർത്തീകരിക്കാൻ ഉപയോഗിച്ചത് ഫോസിൽ ഇന്ധനങ്ങളാണ്. ഇത് യൂറോപ്യൻ ശരാശരിയായ 57 ശതമാനത്തേക്കാൾ കൂടുതലാണ്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ഇയു രാജ്യങ്ങളിൽ നാലാമതാണ് ഇപ്പോൾ അയർലൻഡുള്ളത്. രാജ്യത്തിന്റെ മൊത്തം പ്രാഥമിക ഊർജ്ജ ആവശ്യങ്ങളുടെ പകുതിയോളം എണ്ണ ഉത്പന്നങ്ങളാണ് നിറവേറ്റിയത് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ ചൂട് വർധിക്കുന്ന പശ്ചാത്തലത്തിൽ വെള്ളം പരമാവധി സംരക്ഷിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം. ഉയർന്ന ചൂട് അടുത്ത വാരാന്ത്യംവരെ തുടരുന്ന പശ്ചാത്തലത്തിലാണ് ഉയിസ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 13 കൗണ്ടികളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ വെള്ളം ചിലവഴിക്കുമ്പോൾ പ്രത്യേക കരുതൽ വേണം. ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ടിപ്പററി, ഗാൽവേ, മായോ, കിൽകെന്നി, ലാവോയിസ്, ഓഫാലിവ എന്നിവിടങ്ങളിൽ പുതിയ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 1 മണിയ്ക്ക് നിലവിൽ വരുന്ന മുന്നറിയിപ്പ് തിങ്കളാഴ്ചവരെ തുടരും. അസാധാരണമായ ഉയർന്ന ജല ആവശ്യകതയെത്തുടർന്ന് ആറ് പ്രദേശങ്ങളിലുള്ളവർക്കാണ് ഉയിസ് ഐറാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. വീടുകൾ, ഫാമുകൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവരോട് ജലം സംരക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

കോർക്ക്: ഓണം അടിപൊളിയാക്കാൻ കോർക്ക് പ്രവാസി അസോസിയേഷൻ. സംഘടനയുടെ നേതൃത്വത്തിലുള്ള ഓണാഘോഷം അടുത്ത മാസം 29 ന് നടക്കും. റിവർസ്റ്റിക് കമ്യൂണിറ്റി ഹാളാണ് ആഘോഷപരിപാടികളുടെ വേദി. ഓണാഘോഷ പരിപാടിയുടെ ഭാഗമായുള്ള 50 ദിവസം നീണ്ടു നിൽക്കുന്ന റൺ വിത്ത് മാവേലിയ്ക്ക് ഇന്നലെ ആരംഭമായിട്ടുണ്ട്. ഇത് അടുത്ത മാസം 28 ന് സമാപിക്കും. ചാലഞ്ചിൽ എല്ലാവർക്കും പങ്കെടുക്കാം. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് ഉണ്ട്. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

Read More

വിക്ലോ: കൗണ്ടി വിക്ലോയിൽ വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട യുവതിയുടെ മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കായി അഭ്യർത്ഥന പുറപ്പെടുവിച്ച് പോലീസ്. 27 കാരിയായ അന്റോനെറ്റ് സ്മിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വേണ്ടിയാണ് പോലീസ് വീണ്ടും അഭ്യർത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്. 1987 ൽ ആയിരുന്നു യുവതി കൊല്ലപ്പെട്ടത്. 1987 ജൂലൈ 11 ശനിയാഴ്ച അന്റോനെറ്റും ഒരു സുഹൃത്തും മീത്ത് കൗണ്ടിയിലെ സ്ലെയ്നിൽ നടന്ന ഡേവിഡ് ബോവിയുടെ സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവിടെ നിന്നും മടങ്ങും വഴി യുവതിയെ കാണാതാകുകയായിരുന്നു. ഒ’കോണൽ ബ്രിഡ്ജിലേക്ക് നടന്ന് പോകും വഴിയാണ് അന്റോനെറ്റിനെ കാണാതെ ആയത് എന്നാണ് ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പിന്നീട് 1888 ഏപ്രിൽ 3 ന് ഗ്ലെൻഡൂ പർവതത്തിൽ നിന്ന് യുവതിയുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയായിരുന്നു. ബ്രേ ഗാർഡ സ്റ്റേഷനിലെ അന്വേഷണ സംഘമാണ് വിവരങ്ങൾ തേടി അഭ്യർത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ പുതിയ ഭവനവായ്പ്പകളുടെ മോർട്ട്‌ഗേജ് പലിശനിരക്കുകൾ വീണ്ടും കുറഞ്ഞു. ഈ വർഷം മെയ് മാസത്തിൽ ശരാശരി പലിശനിരക്ക് 3.48 ശതമാനമായി. കഴിഞ്ഞ വർഷം ഇത് 3.61 ശതമാനം ആയിരുന്നു. അതേസമയം പലിശനിരക്ക് കുറഞ്ഞതോടെ അയർലൻഡിലെ നിരക്കും യൂറോസോൺ ശരാശരിയ്ക്ക് തുല്യമായി. നിലവിൽ പലിശനിരക്കിൽ 12ാം സ്ഥാനത്താണ് രാജ്യമുള്ളത്. സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. 2023 മാർച്ചിന് ശേഷം അയർലൻഡിലെ മോർട്ട്‌ഗേജ് പലിശനിരക്ക് യൂറോപ്യൻ ശരാശരിയ്‌ക്കൊപ്പമെത്തുന്നത് ആദ്യമായിട്ടാണ്. 2023 മുതൽ യൂറോപ്യൻ ശരാശരിയേക്കാൾ ഉയർന്ന നിലയിൽ ആയിരുന്നു അയർലൻഡിലെ പലിശനിരക്ക്.

Read More

ഡബ്ലിൻ: പ്ലാസ്റ്റിക് മെഡിക്കൽ കാർഡുകളുടെ വിതരണം നിർത്തിവച്ച് എച്ച്എസ്ഇ. കാർഡ് പ്രിന്റിംഗ് സേവനം നൽകുന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ ശൃംഖലയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് വിതരണം നിർത്തിവച്ചത്. അതേസമയം നടപടി താത്കാലികമാണ്. കമ്പ്യൂട്ടർ സംവിധാനം വീണ്ടെടുത്താൽ കാർഡുകളുടെ വിതരണം വീണ്ടും ആരംഭിക്കും. മെഡിക്കൽ കാർഡ്, ജിപി വിസിറ്റ് കാർഡ്, യൂറോപ്യൻ ഹെൽത്ത് ഇൻഷൂറൻസ് കാർഡ്, ഡ്രഗ്‌സ് പേയ്‌മെന്റ് സ്‌കീം കാർഡ്, ലോംഗ് ടേം ഇൽനെസ്സ് കാർഡ് എന്നിവയുടെ പ്ലാസ്റ്റിക് കാർഡുകളുടെ വിതരണമാണ് നിർത്തിവച്ചിരിക്കുന്നത്. സംഭവം അധികൃതർ ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. സൈബർ ആക്രമണം ആരെയെങ്കിലും ബാധിച്ചിട്ടുണ്ടോയെന്ന് അറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: പിഗ്മി ആടിനെ മോഷ്ടിച്ച കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി. 28 കാരിയായ സാലി ആൻ ഫിന്നഗെൻ, 20 കാരനായ വില്ലി മക്‌ഡൊണാഗ് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇരുവരും കോടതിയിൽ കുറ്റം സമ്മതിച്ചു. ക്രെയ്ഗാവോണിലെ എനിസ്‌കീനിൽ നിന്നുള്ളവരാണ് ഇരുവരും. ടന്നാഗ്മോർ അനിമൽ ഫാമിൽ നിന്നാണ് ഇവർ പിഗ്മി ആടിനെ മോഷ്ടിച്ചത്. ഉടമയുടെ പരാതിയിൽ അറസ്റ്റിലായ ഇരുവരെയും കഴിഞ്ഞ മാസം 15 ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വേളയിൽ ഇരുവരും കുറ്റം സമ്മതിച്ചിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില വർധിക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഉയിസ് ഐറാൻ. വെള്ളത്തിന്റെ ഉപയോഗം കുറച്ചില്ലെങ്കിൽ ഗ്രേറ്റർ ഡബ്ലിൻ മേഖലയിൽ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുന്ന കാര്യം പരിഗണിക്കുമെന്ന് ഉയിസ് ഐറാൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ വെള്ളത്തിന്റെ ഉപയോഗം വർധിച്ച പശ്ചാത്തലത്തിലാണ് ഉയിസ് ഐറാന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഒരു ദിവസം 693 ദശലക്ഷം ലിറ്റർ വെള്ളമായിരുന്നു മേഖലയിൽ ചിലവിട്ടത്. ആദ്യമായിട്ടാണ് മേഖലയിൽ ഇത്രയേറെ വെള്ളം വിതരണം ചെയ്യേണ്ടതായി വന്നത്. ഇതോടെ ഉയിസ് ഐറാൻ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മെയ് മാസത്തിലും സമാനമായ രീതിയിൽ ചൂടുള്ള അന്തരീക്ഷം ഉണ്ടായിരുന്നു. എന്നാൽ അന്ന് വിതരണം ചെയ്തതിനേക്കാൾ 8 ദശലക്ഷം കൂടുതലാണ് ഇത്.

Read More

ഡബ്ലിൻ: ഐറിഷ് വിപണിയിൽ നിന്നും പ്രമുഖ ഭക്ഷ്യോത്പന്നം തിരിച്ചുവിളിച്ച് അയർലൻഡ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. കാപ്രി സൺ ഓറഞ്ചിന്റെ മൂന്ന് ബാച്ചുകളാണ് തിരിച്ച് വിളിച്ചത്. ഇതിന്റെ പാക്കുകളിൽ പഞ്ചസാരയുടെ അളവ് തെറ്റായി ലേബൽ ചെയ്തതിനെ തുടർന്നാണ് എഫ്എസ്എഐയുടെ നടപടി. പ്രമേഹരോഗികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് ലേബൽ ചെയ്യാത്ത ഉത്പന്നങ്ങൾ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. ഇതേ തുടർന്നാണ് വിപണിയിൽ നിന്നും ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. പഞ്ചസാര അടങ്ങിയ ഉത്പന്നങ്ങളുടെ പാക്കറ്റുകളിൽ സീറോ ഷുഗർ പ്രോഡക്റ്റ് എന്നാണ് ലേബൽ ചെയ്തിരിക്കുന്നത്. 26104CS03, 26105CS03, 26106CS03 എന്നീ ബാച്ച്‌കോഡുകൾ ഉള്ള APR/2027 വരെ ബെസ്റ്റ് ബിഫോർ എന്ന് രേഖപ്പെടുത്തിയ ഉത്പന്നങ്ങളാണ് തിരിച്ച് വിളിച്ചത്.

Read More