ലേഖകന്‍: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ ഹോസ്‌പൈപ്പ് നിരോധനത്തിന് സാധ്യത. ഇതേക്കുറിച്ച് ഉയിസ് ഐറാൻ അധികൃതർ ആലോചിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ തന്നെ വെള്ളത്തിന്റെ ആവശ്യകത ഉയർന്ന തോതിലാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണത്തെക്കുറിച്ച് ആലോചിക്കുന്നത്. ആർടിഇയുടെ മോണിംഗ് പരിപാടിയിൽ സംസാരിക്കുന്നകിനിടെ ഉയിസ് ഐറാൻ ഓപ്പറേഷൻസ് മാനേജർ സ്റ്റീഫെൻ ബ്രൂക്ക് ആണ് ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥ ഈ വിധം തുടർന്നാൽ പ്രാദേശികമായി ഹോസ്‌പൈപ്പ് നിരോധനം ഏർപ്പെടുത്തേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മറ്റ് വിഭാഗങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. നിരോധനം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിന് കാലാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ വേണമെന്ന ആവശ്യം പരിഗണിക്കാതെ അധികൃതർ. താലയിലെ ആളുകളാണ് സൗത്ത് ഡബ്ലിനിൽ ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ വേണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ റോഡ് സേഫ്റ്റി അതോറിറ്റി ഇത് തള്ളുകയായിരുന്നു. സാൻഡിഫോർഡിൽ ടെസ്റ്റ് സെന്റർ വേണമെന്ന് ആയിരുന്നു പ്രദേശവാസികളുടെ ആവശ്യം. ഇത് സംബന്ധിച്ച് അതോറിറ്റിയ്ക്ക് നിർദ്ദേശവും നൽകിയിരുന്നതാണ്. എന്നാൽ ഇത് തള്ളുകയായിരുന്നു. ഇക്കാര്യം സിൻ ഫെയ്ൻ ടിഡി സീൻ ക്രോവ് ആണ് സ്ഥിരീകരിച്ചത്.

Read More

കോർക്ക്: കോർക്കിൽ ആക്രമണത്തിൽ കൗമാരക്കാരന് പരിക്ക്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9.15 ഓടെ ആയിരുന്നു സംഭവം. ബ്ലാക്ക്പൂളിലാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ക്രൂരമായ ആക്രമണം ആയിരുന്നു കൗമാരക്കാരന് നേരെ ഉണ്ടായത്. പരിക്കുകൾ സാരമുള്ളതാണ്. അതേസമയം ജീവന് ഭീഷണിയുള്ളതല്ലെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് കുട്ടിയുള്ളത്.

Read More

ഡബ്ലിൻ: അയർലൻഡിലെ മൂന്ന് പ്രമുഖ മേഖലകളിൽ ഒഴിവുകളുടെ എണ്ണം കുറയുന്നു. കോവിഡ് അവസാനിച്ചതിന് ശേഷം ബാങ്കിംഗ്, ടെക്‌നോളജി, സയൻസ് എന്നീ മേഖലകളിൽ ഒഴിവുകൾ കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് കാലത്ത് വലിയ തോതിലായിരുന്നു ഈ മേഖലകളിൽ തൊഴിലാളികളെ ആവശ്യമായി വന്നത്. പ്രമുഖ റിക്രൂട്ടിംഗ് ഏജൻസിയായ ഐറിഷ് ജോബ്‌സാണ് ഇത് സംബന്ധിച്ച ഡാറ്റകൾ പുറത്തുവിട്ടത്. മൊത്തത്തിലുള്ള ഒഴിവുകളിൽ 25 ശതമാനത്തിന്റെ കുറവ് ഉണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാർച്ച് മുതൽ ജൂൺവരെയുള്ള കാലയളവിൽ ഈ മേഖലകളിൽ ഒഴിവുകൾ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷവും കഴിഞ്ഞ പാദവും കണക്കാക്കുമ്പോൾ വലിയ കുറവാണ് ഉണ്ടായത്. അതേസമയം ട്രാവൽ മേഖലയിലും സമാനമായ രീതിയിൽ ഒഴിവുകൾ ഉണ്ടായിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ജോലി ചെയ്യുന്നവരിൽ മൂന്നിലൊന്ന് പേരും ചെയ്യുന്നത് വിദ്യാഭ്യാസയോഗ്യതയെക്കാൾ താഴെയുള്ള ജോലികൾ എന്ന് കണ്ടെത്തൽ. നെറിയുടെ ഗവേഷണത്തിലെ കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതൽ ഉന്നത വിദ്യാഭ്യാസമുള്ള ജീവനക്കാർ അയർലൻഡിലാണെന്നും കണ്ടെത്തലുണ്ട്. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരുടെ എണ്ണത്തിൽ മുൻ നിരയിലാണ് അയർലൻഡുള്ളത്. എന്നാൽ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലികൾ ഇവർക്ക് ലഭിക്കുന്നില്ല. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ വലിയൊരു വിഭാഗവും ഉന്നത ബിരുദങ്ങൾ നേടിയവരാണ്. അറിവും വൈദഗ്ധ്യവും ഉണ്ട്. എന്നാൽ ഇവർക്ക് യോജിക്കാത്ത ജോലികളാണ് ഇവർ ചെയ്യുന്നത്.

Read More

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് ബീച്ചിൽ വെള്ളത്തിൽ അകപ്പെട്ടവരെ രക്ഷിച്ചു. ആറ് പേരെയാണ് കോസ്റ്റ്ഗാർഡ് ഉൾപ്പെടെയുള്ള സംഘം രക്ഷിച്ചത്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി. കടലിൽ അകപ്പെട്ട യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവർ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. കടലിൽ നീന്തുന്നതിനിടെ യുവാവ് തിരയിൽ അകപ്പെടുകയായിരുന്നു. യുവാവിനെ രക്ഷിക്കാൻ മറ്റ് അഞ്ച് പേരും കടലിലേക്ക് ചാടി. എന്നാൽ ഇവർക്ക് തിരികെ കരയിലേക്ക് നീന്താൻ കഴിയാതെ വരികയായിരുന്നു. വിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തകരെത്തി രക്ഷിക്കുകയായിരുന്നു. ഒരാളെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയും അഞ്ച് പേരെ ആംബുലൻസിൽ കൊണ്ടുപോകുകയും ചെയ്തു. ആറ് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ പരിശോധനയിൽ മെഷീൻ ഗൺ ഉൾപ്പെടെയുള്ള ആയുധങ്ങളും ലഹരി മരുന്നുകളും പിടിച്ചെടുത്ത് പോലീസ്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെ നടത്തിയ ദൗത്യത്തിലായിരുന്നു ഇവ പിടിച്ചെടുത്തത്. സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത്. ലാവോയിസ്, കിൽഡെയർ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. മെഷീൻ ഗൺ, പിസ്റ്റലുകൾ, മയക്കുമരുന്ന് എന്നിവയാണ് പിടിച്ചെടുത്തത്. അസിസ്റ്റന്റ് കമ്മീഷണർ ആഞ്ചല വില്ലിസിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ഗാർഡ നാഷണൽ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയിലെ ഉദ്യോഗസ്ഥർ, ഗാർഡ ഈസ്റ്റേൺ റീജിയൻ, ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീം, എമർജൻസി റെസ്പോൺസ് യൂണിറ്റ് എന്നിവ സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്.

Read More

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ മുങ്ങിമരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. 15 വയസ്സുള്ള മാർട്ടിൻ ഗ്രീൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 15 വയസ്സുള്ള മാർട്ടിൻ അത്‌ലോണിലെ ഗ്രീൻ ബ്രാവ്‌നി ക്ലോസ് സ്വദേശിയാണ്. വെസ്റ്റ്മീത്തിലെ ലഫ് റീയിൽ നീന്തുന്നതിനിടെ ആയിരുന്നു മാർട്ടിൻ അപകടത്തിൽപ്പെട്ടത്. വിവരം അറിഞ്ഞയുടനെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ കുട്ടിയെ കണ്ടെത്തുമ്പോഴേയ്ക്കും ജീവൻ നഷ്ടമായിരുന്നു.

Read More

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. 20 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ജൂലൈ അഞ്ചിനായിരുന്നു സംഭവം. പോൾഗ്ലാസ് മേഖലയിൽ നിന്നുള്ള ടിജെ കെന്നഡി ആണ് മരിച്ചത്. ഇരുചക്രവാഹനത്തിൽ പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ജീവൻ നഷ്ടമാകുകയായിരുന്നു. അപകടത്തിൽ മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 50 വയസ്സുകാരിയ്ക്ക് ജീവൻ നഷ്ടമായി. മാഞ്ച് ഈസ്റ്റിലെ ആർ568 ൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് മണിയോടെ കാറും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറോടിച്ചിരുന്നത് സ്ത്രീയാണ്. സാരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. മൃതദേഹം കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ലോറിയുടെ ഡ്രൈവറായ 50 കാരന് പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്.

Read More