- ഓസ്കർ ജേതാവ് ബ്രെൻഡ ഫ്രിക്കർ അന്തരിച്ചു
- കില്ലാർണി നാഷണൽ പാർക്കിലെ തീപിടിത്തം; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
- ഗാർഡകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാകുന്നത് കാണാൻ ആഗ്രഹിക്കുന്നു; ജിം ഒ കെല്ലഗൻ
- അന്ന് കുളിപ്പിച്ച കുട്ടി; ഇന്ന് കിരീടപ്പോരിൽ നേർക്കുനേർ; മെസ്സിയും യമാലും ഒരു അപൂർവതയുടെ കഥ
- ഐറിഷ് പൗരൻ ജയിലിൽ മരിച്ച നിലയിൽ
- പാട്ടും മേളവും, ഒപ്പം സദ്യയും; ഓണം അടിപൊളിയാക്കാൻ മലയാളി കൂട്ടായ്മ
- ശമ്പളത്തർക്കം; നിർദ്ദേശങ്ങൾ അംഗീകരിച്ച് ആംബുലൻസ് തൊഴിലാളികൾ
- യുഎസ് വനിതയുടെ കൊലപാതകം; പ്രതികരിച്ച് നീതി മന്ത്രി
ലേഖകന്‍: sreejithakvijayan
ഗാൽവേ: കൗണ്ടി ഗാൽവേയിൽ ഇ- സ്‌കൂട്ടർ അപകടത്തിൽ ഒരു മരണം കൂടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് എട്ടരയോടെയായിരുന്നു സംഭവം. മരിച്ച വ്യക്തിയ്ക്ക് ഏകദേശം 40 വയസ്സ് പ്രായം തോന്നുമെന്ന് പോലീസ് അറിയിച്ചു. മുൻ സ്പിന്നക്കർ ഹൗസ് ഹോട്ടലിന് പുറത്തായിരുന്നു സംഭവം. സാരമായി പരിക്കേറ്റ 40 കാരനെ ഗുരുതരമായ പരിക്കുകളോടെ ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ അദ്ദേഹത്തിന് ജീവൻ നഷ്ടമായി. വെള്ളിയാഴ്ച 8.15 നും 9 നും ഇടയിൽ അപകടം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങൾ കൈവശമുള്ളവർ പോലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം.
ഗാൽവേ: ഷാന്തല്ല പ്രദേശത്തെ ഹെലിപാഡ് മേഖല എച്ച്എസ്ഇയ്ക്ക് കൈമാറാൻ ഗാൽവേ സിറ്റി കൗൺസിൽ. വിൽപ്പനയ്ക്ക് കൗൺസിലർമാർ അനുമതി നൽകി. തിങ്കളാഴ്ചയാണ് അംഗങ്ങൾ തങ്ങളുടെ തീരുമാനം അറിയിച്ചത്. ഷാന്തല്ല മേഖലയിലെ 3.69 ഏക്കർ സ്ഥലമാണ് എച്ച്എസ്ഇയ്ക്ക് വിൽക്കുക. 691,875 യൂറോയ്ക്കാണ് എച്ച്എസ്ഇ ഈ മേഖല വാങ്ങുക. ഇതിന് പുറമേ ഇവിടെ കമ്യൂണിറ്റി സൗകര്യങ്ങൾ ഒരുക്കുന്നതിന് കൗൺസിലിന് 1.1 മില്യൺ യൂറോ കൂടി നൽകാനും എച്ച്എസ്ഇ തീരുമാനിച്ചിട്ടുണ്ട്. ഹെലിപാഡ് എച്ച്എസ്ഇ വാങ്ങുന്നതോട് കൂടി ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കുള്ള രോഗികളുടെ എയർ ലിഫ്റ്റിംഗ് കൂടുതൽ സൗകര്യപ്രദമാകും. നിലവിൽ എയർ ആംബുലൻസിനായി താത്കാലികമായി ഉപയോഗിച്ചുവരികയാണ് ഈ സ്ഥലം.
ഡബ്ലിൻ: അന്തരീക്ഷ താപനില വർധിക്കുന്ന പശ്ചാത്തലത്തിൽ അയർലൻഡിൽ ഹോസ്‌പൈപ്പിന് നിരോധനം ഏർപ്പെടുത്തി. നിരോധനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽവരും. ഉയിസ് ഐറാനാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. ആറ് ആഴ്ചത്തേയ്ക്കാണ് നിരോധനം. ഡബ്ലിൻ, സൗത്ത് ടിപ്പററി എന്നിവിടങ്ങളിലും കിൽഡെയർ, മീത്ത്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലെ ചില മേഖലകളിലുമാണ് നിരോധനം. അടുത്ത മാസം 26 ന് നിരോധനം അവസാനിക്കും. വെള്ളം സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹോസ്‌പൈപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത് എന്ന് പ്രസ്താവനയിൽ ഉയിസ് ഐറാൻ വ്യക്തമാക്കി. കനത്ത ചൂടിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വെള്ളത്തിന്റെ ആവശ്യകത ഉയർന്നിരുന്നു.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വീടിനുള്ളിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബാലിമെനയിലെ ഓൾഡ് കുല്ലിബാക്കി റോഡ് പ്രദേശത്തെ വീട്ടിൽ ആയിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരുടെ കുടുംബ വീടാണ് ഇത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൂന്ന് പേരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ അയർലൻഡിൽ വെള്ളത്തിന് ക്ഷാമം നേരിട്ടേക്കും. അതിനാൽ വെള്ളം പരമാവധി സംരക്ഷിക്കണമെന്ന് ഉയിസ് ഐറാൻ നിർദ്ദേശം നൽകി. കനത്ത ചൂട് ഒരുപക്ഷേ വരും ആഴ്ചകളിൽ വെള്ളക്ഷാമത്തിന് കാരണമായേക്കാമെന്നാണ് ഉയിസ് ഐറാന്റെ വിലയിരുത്തൽ. തിങ്കളാഴ്ച ഉച്ച മുതൽ ബുധനാഴ്ച രാവിലെ വരെ കോർക്ക്, കെറി, ലിമെറിക്ക്, ഗാൽവേ, മായോ എന്നീ കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് നിലവിലുണ്ട്. ഈ ദിവസങ്ങളിൽ അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഡൊണഗൽ: ഈ ഓണം ഉഷാറാക്കാൻ ഡൊണഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (ഡിഐഎംഎ). ഓഗസ്റ്റ് 29 ശനിയാഴ്ചയാണ് ഡിമയുടെ ഓണാഘോഷ പരിപാടികൾ അരങ്ങേറുക. ഓണസദ്യയുൾപ്പെടെ വിപുലമായ ആഘോഷമാണ് അസോസിയേഷൻ സംഘടിപ്പിക്കുന്നത്. ലെറ്റർകെന്നിയിലെ ഔറ ലെഷർ സെന്ററിൽ ആണ് പരിപാടി നടക്കുക. ആഘോഷത്തിൽ മലയാളികൾക്ക് മാത്രമല്ല മറ്റുള്ളവർക്കും പങ്കെടുക്കാൻ അവസരമുണ്ട്. 29 വിഭവങ്ങൾ അടങ്ങിയ ഓണസദ്യയ്ക്ക് പുറമേ കലാ- സാംസ്‌കാരിക പരിപാടികൾ കൊണ്ട് സമ്പന്നമായിരിക്കും ഓണാഘോഷം. വടം വലി, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള പ്രത്യേക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
ഡബ്ലിൻ: അയർലൻഡിൽ ഹെഡ്‌ലൈൻ ടൂർ പ്രഖ്യാപിച്ച് പ്രമുഖ ഐറിഷ് ബാൻഡായി മാറിയ ഫ്‌ളോറൻസ് റോഡ്. ആദ്യത്തെ ഐറിഷ് ഹെഡ്‌ലൈൻ ടൂറാണ് നടക്കുന്നത്. നവംബർ 27 നാണ് പരിപാടി. കോർക്ക് സിറ്റി ഹാളിൽ നിന്നും പരിപാടി ആരംഭിക്കും. കിൽക്കെന്നി, ഗാൽവേ, ലിമെറിക്ക്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ ബാൻഡ് പര്യടനം നടത്തും. ഡിസംബർ 16 ന് ഡബ്ലിനിലെ ഒളിമ്പിയ തിയറ്ററിൽ ആയിരിക്കും ടൂർ അവസാനിക്കുക. പരിപാടികൾക്കായുള്ള ടിക്കറ്റുകൾ വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വിതരണം ചെയ്യാൻ ആരംഭിക്കും. MyMCD അക്കൗണ്ടിൽ നിന്ന് MCD പ്രീസെയിലിൽ പങ്കെടുക്കാം.
കെറി: കൗണ്ടി കെറിയിൽ മരിച്ച യുഎസ് വനിതയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അന്വേഷണത്തിനായി ജോർദാൻ പോലീസിന്റെ സഹായവും അയർലൻഡ് പോലീസ് തേടുന്നുണ്ട്. നീതിമന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതി ജോർദാനിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. സംഭവത്തിൽ സമഗ്ര അന്വേഷണമാണ് നടത്തുന്നത് എന്ന് അദ്ദേഹം അറിയിച്ചു. ജോർദാൻ പോലീസിന്റെ സഹായങ്ങളും സേവനങ്ങളും അന്വേഷണത്തിൽ ഉണ്ടാകും. അന്വേഷണത്തിന്റെ ഭാഗമായി ഗാർഡ ഇന്റർപോൾ, യൂറോപോൾ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസികളെ വിവരം അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 43 കാരിയായ ജാമി കാർണിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
കിൽഡെയർ: അയർലൻഡിൽ വൻ തുകയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഇന്റൽ. ലെയ്ക്സ്ലിപ്പിലുള്ള നിർമ്മാണശാലയുടെ വികസനത്തിനായി ഈ നിക്ഷേപം പ്രയോജനപ്പെടുത്തും. 5 ബില്യൺ യൂറോയുടെ നിക്ഷേപമാണ് ഇന്റൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റലിന്റെ തീരുമാനം അയർലൻഡിൽ വലിയ തൊഴിലവസരങ്ങളാകും സൃഷ്ടിക്കുക. നിർമ്മാണ രംഗത്ത് നൂറുകണക്കിന് സ്ഥിരം തൊഴിലവസരങ്ങളും ആയിരക്കണക്കിന് താത്കാലിക തൊഴിലവസരങ്ങളും ഉണ്ടാകും. നിലവിൽ അയ്യായിരത്തോളം ജീവനക്കാർ ഇന്റലിന് അയർലൻഡിലുണ്ട്. നിലവിൽ പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷത്തോടെ ഇത് പൂർത്തിയാകും.
ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ ഹോസ്‌പൈപ്പ് നിരോധനത്തിന് സാധ്യത. ഇതേക്കുറിച്ച് ഉയിസ് ഐറാൻ അധികൃതർ ആലോചിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ തന്നെ വെള്ളത്തിന്റെ ആവശ്യകത ഉയർന്ന തോതിലാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണത്തെക്കുറിച്ച് ആലോചിക്കുന്നത്. ആർടിഇയുടെ മോണിംഗ് പരിപാടിയിൽ സംസാരിക്കുന്നകിനിടെ ഉയിസ് ഐറാൻ ഓപ്പറേഷൻസ് മാനേജർ സ്റ്റീഫെൻ ബ്രൂക്ക് ആണ് ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥ ഈ വിധം തുടർന്നാൽ പ്രാദേശികമായി ഹോസ്‌പൈപ്പ് നിരോധനം ഏർപ്പെടുത്തേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മറ്റ് വിഭാഗങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. നിരോധനം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിന് കാലാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
