ചെന്നൈ: സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നതിന് മുമ്പ് ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കുന്നത് നിർബന്ധമാക്കുന്ന പ്രമേയം തമിഴ്നാട് നിയമസഭ പാസാക്കി. ഡിഎംകെ, എഐഎഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രമേയത്തെ പിന്തുണച്ചു. ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗാനത്തിന് മുമ്പ് ‘വന്ദേമാതരം’ ആലപിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഈ നീക്കം
ഔദ്യോഗിക പരിപാടികളുടെ തുടക്കത്തിൽ തമിഴ്നാടിന്റെ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കുന്ന രീതി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ക്ലാസിക്കൽ ഭാഷകളിൽ ഒന്നാണ് തമിഴ് എന്ന് പ്രമേയത്തിൽ പരാമർശിച്ചു. പ്രമേയം പാസായതിനെത്തുടർന്ന്, സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന എല്ലാ ഔദ്യോഗിക പരിപാടികളിലും ആദ്യം ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കും
. 1891-ൽ മനോന്മണിയം സുന്ദരനാർ എഴുതിയ പ്രശസ്ത നാടകമായ ‘മനോന്മണിയം’ എന്ന ഗാനത്തിന്റെ ആമുഖത്തിൽ നിന്നുള്ള വരികളാണ് പ്രാർത്ഥനാ ഗാനത്തിലുള്ളത്. 1970-ൽ, സർക്കാർ ചടങ്ങുകളിൽ ഇത് ഉദ്ഘാടന ഗാനമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 2021 ഡിസംബർ 12-ന് ‘തമിഴ് തായ് വാഴ്ത്ത്’ തമിഴ്നാടിന്റെ ഔദ്യോഗിക സംസ്ഥാന ഗാനമായി പ്രഖ്യാപിച്ചു. തുടർന്നുള്ള ഉത്തരവുകൾ സ്കൂളുകളിലും കോളേജുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഇത് നിർബന്ധമാക്കി

