കൊച്ചി : നടൻ ഉണ്ണി മുകുന്ദനെതിരെ സൈബർ ആക്രമണം . ചേര്‍ത്തലയിലെ മന്തികടയുടെ വിഷു ആശംസ പോസ്റ്ററില്‍ രൂക്ഷ പ്രതികരണവുമായി ഉണ്ണിമുകുന്ദന് രംഗത്തെത്തിയിരുന്നു . പോസ്റ്റര്‍ കണ്ടിട്ട് തികഞ്ഞ വെറുപ്പ് തോന്നുന്നു എന്നാണ് പോസ്റ്റര്‍ സഹിതം ഉണ്ണി മുകുന്ദന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
‘എല്ലാത്തിനും ഒരു പരിധിയുണ്ട്! ദയവായി വിശ്വാസികളുടെ വികാരങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ. കണ്ടിട്ട് വെറുപ്പ് തോന്നുന്നു’ എന്നാണ് പോസ്റ്റര്‍ സഹിതം ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി. സ്റ്റോറിക്ക് താഴവന്ന ഒരു കമന്റിനോടും ഉണ്ണി മുകുന്ദന് പ്രതികരിക്കുന്നുണ്ട്. ‘എനിക്കിതൊരു വിഷു പോസ്റ്ററായിട്ടേ തോന്നിയിരുന്നുള്ളൂ. പക്ഷേ ഇത് ഇത്ര വലിയ പ്രശ്നമാക്കുന്നത് കണ്ടപ്പോഴാണ് ഇങ്ങനെയൊക്കെ പ്രതികരിക്കാൻ എനിക്ക് തോന്നിയത്’ എന്നായിരുന്നു കമന്റ്.
ഇതൊരു വിഷു പോസ്റ്ററായി തോന്നിയില്ലെന്നാണ് ഇതിനോടുള്ള ഉണ്ണി മുകുന്ദന്റെ മറുപടി. ഓരോ തവണ മിണ്ടാതിരിക്കുമ്പോഴും ഇത്തരം ക്രൂര പ്രവര്‍ത്തികള്‍ സാധാരണമായി തോന്നും. അതിനാലാണ് താന്‍ ഇത്തരം അസംബന്ധം സഹിക്കാത്തത് എന്നും ഉണ്ണി മുകുന്ദന് എഴുതി. ‘ഇതിനെയൊക്കെ ലാഘവത്തോടെ കാണാൻ എന്നെ ഉപദേശിക്കുന്നവരോട് മാറി നിൽക്കാൻ ഞാൻ അഭ്യർഥിക്കുന്നു.
സ്വന്തം വിശ്വാസങ്ങളെ പരിഹസിക്കുമ്പോൾ അത് ചിരിച്ചുതള്ളാൻ ഞാൻ നിങ്ങളുടെ ആ പഴയ സിനിമാക്കാരനല്ല. എല്ലാവരുടെയും മതപരമായ വികാരങ്ങളെ ഞാന്‍ ബഹുമാനിക്കുന്നത് പോലെ എന്റെ വികാരങ്ങളെ ബഹുമാനിക്കാന്‍ നിങ്ങളും ബാധ്യസ്ഥരാണ്. എല്ലാ അര്‍ഥത്തിലും സെക്യുലറാവുക. ചെയ്യരുത് എന്ന് പറഞ്ഞാൽ ചെയ്യരുത്, അതിന് വിശദീകരണങ്ങള്‍ ആവശ്യമില്ല. ഇതൊരു വിഷു പോസ്റ്ററായി തോന്നിയില്ല’ എന്നാണ് ഉണ്ണി മുകുന്ദന്റെ മറുപടി. ഇതാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത്.
ഉണ്ണിയുടെ മനസിൽ ഉറങ്ങിക്കിടന്ന സംഘി ഉണർന്നല്ലോ, ഹിന്ദു ഉണർന്നല്ലോ , താങ്കളെപ്പോഴുള്ളവർ എന്തിനാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്നൊക്കെയാണ് ചില കമന്റുകൾ. താങ്കൾക്ക് സമൂഹത്തിൽ പല തരത്തിൽ പ്രചോദനം നൽകാനാകും അതുകൊണ്ട് ഇവിടുത്തെ മതേതരത്വം തകർക്കരുതെന്നാണ് ചിലരുടെ ഉപദേശം.ചെയ്യാൻ പാടില്ലാത്ത ഇങ്ങനെയുള്ള പോസ്റ്റുകൾ ഉണ്ടാക്കി നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ചിലർ പറയുന്നു. രാമരാജ്യം സൃഷ്ടിക്കാൻ നടക്കുന്ന താരമാണ് ഉണ്ണിയെന്നും അത് ഇവിടെ വിലപ്പോവില്ലെന്നുമാണ് ചിലരുടെ ഭീഷണി.
എന്നാൽ ഉണ്ണിമുകുന്ദനെ പിന്തുണച്ചും കമന്റുകൾ വരുന്നുണ്ട് . മട്ടാഞ്ചേരി മാഫിയയ്ക്ക് മുന്നിൽ നട്ടെല്ല് വളയ്ക്കാത്ത നടൻ , ചങ്കുറപ്പുള്ളവൻ എന്നൊക്കെയാണ് ഉണ്ണിയെ അനുകൂലിച്ചുള്ള കമന്റുകൾ.

