ടെഹ്റാൻ: യുഎസ് നാവിക ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചുപൂട്ടുമെന്ന് ഇറാൻ . സമാധാന കരാറിലെത്തുന്നതുവരെ ഉപരോധം പിൻവലിക്കില്ലെന്നും ചർച്ചകൾ പരാജയപ്പെട്ടാൽ ബോംബാക്രമണം പുനരാരംഭിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.
ഏതൊരു രാജ്യത്തിനും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ഇറാന്റെ അനുമതി ആവശ്യമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു . ഗാലിബാഫ് ട്രംപിന് ഇമെയിൽ വഴിയാണ് മുന്നറിയിപ്പ് നൽകിയത്. ഇറാന്റെ യുറേനിയം ശേഖരം യുഎസിന് കൈമാറുന്നതുമായി ബന്ധപ്പെട്ട ട്രംപിന്റെ അവകാശവാദങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ലെബനനിലെ വെടിനിർത്തൽ അനുസരിച്ച് നിയുക്ത പാതയിലൂടെയുള്ള യാത്ര അനുവദനീയമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി നേരത്തെ പറഞ്ഞിരുന്നു.
ഇറാനുമായുള്ള കരാർ പൂർത്തിയാകുന്നതുവരെ കടലിടുക്കിലെ നാവിക ഉപരോധം നിലനിൽക്കുമെന്ന് ട്രംപ് മറുപടി നൽകി. കരാറിലെത്താത്ത പക്ഷം യുഎസ് വീണ്ടും ബോംബുകൾ വർഷിക്കാൻ തുടങ്ങിയേക്കാമെന്നും ട്രംപ് പറഞ്ഞു. ഇതിനെത്തുടർന്ന്, ഇറാന്റെ അനുമതിയോടെ മാത്രമേ ഹോർമുസിലൂടെയുള്ള യാത്ര നിശ്ചിത വഴിയിലൂടെ നടത്താവൂ എന്ന് അരാഗ്ചി പ്രസ്താവിച്ചു. ട്രംപ് നടത്തിയ ഏഴ് പ്രസ്താവനകൾ ഗലീബാഫ് നിഷേധിച്ചു, നുണകൾ കൊണ്ട് യുദ്ധം ജയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു . ഇറാന്റെ യുറേനിയം ശേഖരം എവിടേക്കും മാറ്റില്ലെന്നും അത്തരമൊരു വിഷയം ചർച്ചയിൽ ഉന്നയിച്ചിട്ടില്ലെന്നും ഗലീബാഫ് പറഞ്ഞു.

