തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ കാര്യമായൊന്നും സംഭവിക്കില്ലെന്നും പിഎം ശ്രീ പദ്ധതിയുടെ നേട്ടങ്ങൾ മാത്രമേ നഷ്ടപ്പെടുകയുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കി. വ്യാഴാഴ്ച രാജ്യസഭയിൽ എംപിമാർക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
ധാരണാപത്രം ഒപ്പിട്ടതിനാൽ പിന്മാറാൻ കഴിയില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ പറഞ്ഞത് . മുൻ സർക്കാർ ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് യുഡിഎഫ് യോഗത്തിന് ശേഷം വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. 2025 ഒക്ടോബറിലാണ് കേരള സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. കേന്ദ്രം എസ്എസ്കെ ഫണ്ട് തടഞ്ഞുവച്ചതിനാലാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതെന്നായിരുന്നു അന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ വിശദീകരണം.
മുസ്ലീം ലീഗ് എംപി അബ്ദുൾ വഹാബിന് രാജ്യസഭയിൽ നൽകിയ മറുപടിയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി പിഎം ശ്രീകൃഷ്ണ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കി. ധാരണാപത്രത്തിൽ ഒപ്പിടാതിരിക്കുകയും ഒപ്പിട്ട ശേഷം പിൻവാങ്ങുകയും ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും മറ്റ് ഫണ്ടുകൾ ലഭിക്കുന്നതിന് തടസ്സമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേരള സർക്കാർ സ്കൂളുകളിൽ പിഎം പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും ജയന്ത് ചൗധരി പറഞ്ഞിരുന്നു . 2025 ഒക്ടോബർ 23 നാണ് കരാറിൽ ഒപ്പുവച്ചത് . ഇതിന് കീഴിൽ സ്കൂളുകൾ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ കേരളം ഉൾപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് പിഎം പദ്ധതിയിൽ നിന്ന് ഒരു ഫണ്ടും ലഭിച്ചിട്ടില്ല. വിവിധ ആവശ്യങ്ങൾ കണക്കിലെടുത്ത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി കേന്ദ്രം 99.27 കോടി രൂപ നൽകിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

