മുംബൈ: മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ യുവതിയുടെ തലയോട്ടി കണ്ടെത്തി.മാണ്ഡ്വിക്കടുത്തുള്ള മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ നിന്നാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശിയായ ഉത്പല ഹിപ്പാർഗിയാണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ ഉത്പലയുടെ ഭർത്താവ് ഹരീഷ് ഹിപ്പാർഗി (49) അറസ്റ്റിലായി.
മുൻ വിവാഹത്തിലെ മകന്റെ പേരിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഉൽപല ഹിപ്പാർഗിയെ ഹരീഷ് കൊലപ്പെടുത്തിയത് . കുടുംബവഴക്കിനെ തുടർന്ന് രണ്ടു മാസങ്ങൾക്ക് മുൻപാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു. തലയറുത്ത് മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചതായി ഹരീഷ് പറഞ്ഞതായി പോലീസ് പറഞ്ഞു. ബംഗാളിലെ സ്വർണക്കടയുടെ സഞ്ചി ലഭിച്ചതാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് പിടിവള്ളിയായത്.
ഹരീഷും ഉത്പല ഹിപ്പാർഗിയും 22 വർഷം മുൻപാണ് വിവാഹിതരായത് . നളസൊപാര ഈസ്റ്റിലെ റഹ്മത് നഗറിലാണ് താമസിച്ചിരുന്നത്. മുൻ വിവാഹത്തിൽ ജനിച്ച മകന്റെ പേരിനൊപ്പം ഹിപ്പാർഗി എന്ന് വയ്ക്കാൻ ഉത്പല തയ്യാറാകാത്തതിനാൽ ദമ്പതികൾക്കിടയിൽ വളരെക്കാലമായി തർക്കമുണ്ടായിരുന്നു.
2025 ജനുവരി 9 ന് പുലർച്ചെ 3 മണിയോടെ, ഈ വിഷയത്തിൽ വീണ്ടും തർക്കമുണ്ടായതിനെത്തുടർന്ന്, ഹരീഷ് ഹിപ്പാർഗി ഉത്പലയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി തലയറുത്തു ഉപേക്ഷിക്കുകയായിരുന്നു.