ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് സോഷ്യൽ മീഡിയ പോസ്റ്റിട്ട മലയാളി യുവാവ് റെജാസ് സിദ്ധിഖിനെ അറസ്റ്റ് ചെയ്ത് നാഗ്പൂർ പൊലീസ്. ഇന്റലിജൻസ് ഏജൻസികളും നാഗ്പൂർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റ് അനുഭാവിയും ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയന്റെ കേരള ചാപ്റ്റർ പ്രസിഡന്റുമായ റെജാസ് സിദീഖിനെ മാർവാഡി ചൗക്കിലെ ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാർത്ഥിനിയായ കാമുകിയുടെ കൂടെയാണ് റെജാസിനെ കണ്ടെത്തിയത്.
തോക്കുകൾ ചൂണ്ടി ‘ഓപ്പറേഷൻ സിന്ദൂറിനെ ‘ വിമർശിക്കുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് റെജാസ് സിദീഖിനെതിരെ അന്വേഷണം ആരംഭിച്ചത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ അടക്കം ഇയാൾ ആഹ്വാനം ചെയ്തിരുന്നു.അറസ്റ്റിനിടെ, നിരോധിത മാവോയിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങൾ പോലീസ് പിടിച്ചെടുത്തു
വിദ്യാർത്ഥി ആക്ടിവിസത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും മറവിൽ, നിരോധിത സിപിഐ (മാവോയിസ്റ്റ്) യുടെ രഹസ്യ നഗര പ്രവർത്തകനായിരുന്നു സിദീഖ് . ഫണ്ട് സ്വരൂപിക്കുക, പ്രചാരണം നിർമ്മിക്കുക, നിർദ്ദിഷ്ട ജേണൽ നസരിയ പോലുള്ള പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുക എന്നിവയായിരുന്നു ദൗത്യം. സർക്കാർ വിരുദ്ധ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ രഹസ്യ വിദ്യാർത്ഥി സെല്ലുകൾ നിർമ്മിക്കുക എന്നിവയായിരുന്നു റെജാസിന്റെ പ്രധാന ദൗത്യമെന്നും റിപ്പോർട്ടുണ്ട്.