ഡബ്ലിൻ : ഇസ്രായേലി സർവകലാശാലകൾ, സ്ഥാപനങ്ങൾ, എന്നിവയുമായുള്ള പുതിയ കരാറുകളിൽ നിന്ന് പിന്മാറുമെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളേജ് . ഗാസയിലെ യുദ്ധത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മറ്റ് ഐറിഷ് സർവകലാശാലകളും ഇത് ചെയ്യാൻ പലസ്തീൻ അനുകൂല പ്രവർത്തകർ ആഹ്വാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മെയ് മാസത്തിൽ, ഫീസ്, വാടക, ഇസ്രയേലുമായുള്ള സർവകലാശാലയുടെ ബന്ധങ്ങൾ എന്നിവയ്ക്കെതിരായ നിരവധി പ്രകടനങ്ങൾക്ക് ശേഷം ട്രിനിറ്റിയിലെ വിദ്യാർത്ഥികൾക്ക് €214,285 പിഴ ചുമത്തിയിരുന്നു.വ്യാഴാഴ്ച മുതൽ ഇസ്രായേൽ കമ്പനികളിൽ നിക്ഷേപം നടത്തുന്നില്ലെന്ന് ക്വീൻസിന്റെ വക്താവ് പറഞ്ഞു.
‘ സർവകലാശാലയ്ക്ക് ഇസ്രായേലി കമ്പനികളിൽ നേരിട്ടുള്ള നിക്ഷേപമൊന്നുമില്ല. ഇസ്രായേൽ ആസ്ഥാനമായുള്ള പങ്കാളികളുമായി ഞങ്ങൾക്ക് നിലവിൽ സ്ഥാപന ഗവേഷണ ധാരണാപത്രങ്ങളുമില്ല. ക്വീൻസുമായും ഇസ്രായേലിലെ ഏതെങ്കിലും സ്ഥാപനവുമായും നേരിട്ടുള്ള ഗവേഷണ പങ്കാളിത്തമില്ല, ഇസ്രായേലുമായി ഞങ്ങൾക്ക് വിദ്യാർത്ഥി കൈമാറ്റ പരിപാടികളൊന്നുമില്ല.” ക്വീൻസിന്റെ വക്താവ് പറഞ്ഞു.
കഴിഞ്ഞ നവംബറിൽ, മുൻ യുഎസ് പ്രഥമ വനിത ഹിലാരി ക്ലിന്റൺ ക്വീൻസിൽ സന്ദർശിച്ച സമയത്ത്, പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു.

