ടിപ്പററി: ചരിത്രത്തിലാദ്യമായി പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ച് ബോർഡിംഗ് സ്കൂളായ സിസ്റ്റെർസിയൻ കോളേജ്. ലിംഗസമത്വം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 120 വർഷത്തിനിടെ ആദ്യമായിട്ടാണ് ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നത്.
അടുത്തവർഷം സെപ്തംബർ മുതൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും. സഹോദരന്മാരെ പോലെ തന്നെ അവരുടെ സഹോദരിമാരും സ്കൂളിൽ പഠിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന് സ്കൂൾ പ്രസിഡന്റ് കോളം മലോണി പറഞ്ഞു. 120 വർഷമായി ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളാണ് ഇത്. അതുകൊണ്ടാണ് പെൺകുട്ടികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനം ചരിത്രപരമാകുന്നത്. ലിംഗസമത്വം ഉറപ്പുവരുത്തുന്നതിൽ ഈ തീരുമാനം നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
1905 ലാണ് സ്കൂൾ സ്ഥാപിതമായത്. കൗണ്ടി റിപ്പറിയിലെ റാസ്ക്രിയയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.