ഡബ്ലിൻ: കനത്ത വരുമാന നഷ്ടം നേരിട്ട് ബാങ്ക് ഓഫ് അയർലന്റ്. വർഷത്തിന്റെ ആദ്യപകുതിയിൽ വരുമാനത്തിൽ 33 ശതമാനത്തിന്റെ ഇടിവാണ് ബാങ്കിന് ഉണ്ടായത്. ബാങ്കിന്റെ ഓഹരികളിലും കനത്ത നഷ്ടം ഉണ്ടായി.
2024 ൽ ബാങ്കിന്റെ ടാക്സിന് മുൻപുള്ള വരുമാനം എന്നത് 1.1 ബില്യൺ യൂറോ ആയിരുന്നു. എന്നാൽ ഇത് ഇക്കുറി 721 മില്യൺ ഡോളറായി കുറഞ്ഞു. യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറച്ചതാണ് ബാങ്ക് ഓഫ് അയർലന്റിന്റെ വരുമാനത്തിന് തിരിച്ചടിയായതെന്നാണ് സൂചന.
Discussion about this post

