പാകിസ്ഥാനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കർശന നടപടി ആവശ്യമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി . പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘ ‘പഹൽഗാം സംഭവം ഒരു തമാശയല്ല. തീവ്രവാദം വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. ഈ ആക്രമണത്തെ രാജ്യമെമ്പാടും അപലപിക്കുകയാണ്. അതുകൊണ്ട് തന്നെ, ഐസിസി, ഏഷ്യൻ ടൂർണമെന്റുകളിൽ അവർ പാകിസ്ഥാനെതിരെ കളിക്കരുത്. ക്രിക്കറ്റിന് പുറമെ പാകിസ്ഥാനുമായി ഒരു ബന്ധവും വേണ്ടെന്നും‘ ഗാംഗുലി പറഞ്ഞു .
ഗാംഗുലി മാത്രമല്ല, മുൻ ടീം ഇന്ത്യ ക്രിക്കറ്റ് താരം ശ്രീവത്സ് ഗോസ്വാമിയും പാകിസ്ഥാനുമായുള്ള കായിക ബന്ധം പൂർണ്ണമായും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കരുത്. ഇപ്പോൾ മാത്രമല്ല, രണ്ട് ടീമുകളും ഒരിക്കലും ഒരു മത്സരം കളിക്കരുത്. നിരപരാധികളായ ഇന്ത്യക്കാരെ കൊല്ലുന്നത് പാകിസ്ഥാന്റെ ദേശീയ വിനോദമായി മാറിയിരിക്കുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടുമല്ല, മറിച്ച് സഹിഷ്ണുതയോടെയാണ് ഇന്ത്യ പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ഇന്ത്യൻ സർക്കാർ എന്ത് പറഞ്ഞാലും ബിസിസിഐയും അതുതന്നെ ചെയ്യുമെന്നും, പാകിസ്ഥാനെതിരെ ഒരു ദ്വിരാഷ്ട്ര പരമ്പരയും കളിക്കില്ലെന്നും വ്യക്തമാക്കി.