ഹൈബ്രിഡ് കഞ്ചാവുമായി ചലച്ചിത്ര സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരുൾപ്പെടെ മൂന്ന് പേരെ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ കണ്ടെടുത്തു.ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ എന്നിവരെ കൂടാതെ പിടിയിലായ ഷാലിഫ് മുഹമ്മദ് എന്നയാള്‍ ഇവരുടെ സുഹൃത്താണ്. ഷാലിഫാണ് ഇടനിലക്കാരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് വാങ്ങിയത്.
ലഹരി മരുന്ന് വിതരണക്കാരനെ കണ്ടെത്താൻ സൈബർ സെല്ലിൻ്റെ സഹായം തേടിയിട്ടുണ്ട്. ഡീലറുടെ ഇടപെടലിനെക്കുറിച്ച് ശക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
“ആളെ ഞങ്ങൾ തിരിച്ചറിഞ്ഞു. ഇയാൾ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച് കേസിലെ മൂന്നാം പ്രതിയായ ഷാലിഫ് മുഹമ്മദിന് വിറ്റതായി ഞങ്ങൾ മനസ്സിലാക്കുന്നു. മലയാള സിനിമയിലെ ചിലർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് ഇയാൾ. സൈബർ സെല്ലിൻ്റെ സഹായത്തോടെ ഇയാളെ പിന്തുടരുകയാണ്”, എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മുഖ്യപ്രതിയായ ഡീലറെ പിടികൂടിയാൽ ഹൈബ്രിഡ് കഞ്ചാവ് വിതരണക്കാരെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിക്കുമെന്നും അന്വേഷക സംഘം വ്യക്തമാക്കി . ‘ രാജ്യത്തിന് പുറത്ത് നിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്നതിനായി ഒരു സംഘമുണ്ട്. വൻതോതിൽ പണം തട്ടുകയും തുടർന്ന് തിരഞ്ഞെടുത്ത ക്ലയൻ്റുകൾക്ക്, പ്രത്യേകിച്ച് സിനിമാ വ്യവസായത്തിലുള്ളവർക്ക് വിൽക്കുകയും ചെയ്യുന്ന സംഘത്തിൻ്റെ പ്രവർത്തനത്തെ പറ്റി ചില സംശയങ്ങളുണ്ട് “ അന്വേഷക സംഘം പറഞ്ഞു.
ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, ഷാലിഫ് മുഹമ്മദ് എന്നിവരെ രക്തസാമ്പിൾ ശേഖരിച്ച ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി എം മജു പറഞ്ഞു.
ആലപ്പുഴ ജിംഖാന തീയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴാണ് ചിത്രത്തിന്റെ സംവിധായകന് പിടിയിലാകുന്നത്. വിഷു റിലീസ് ആയി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഖാലിദ് മുമ്പ് സംവിധാനം ചെയ്ത തല്ലുമാല, ലവ്, അനുരാഗ കരിക്കിന് വെള്ളം എന്നീ ചിത്രങ്ങളും വലിയ തോതില്‍ പ്രശംസ നേടിയിരുന്നു. ബോക്സ് ഓഫീസ് വിജയത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ ചര്‍ച്ച ചെയ്ത സിനിമയായിരുന്നു ലവ്. അഷ്റഫ് ഹംസയുടെ തമാശ എന്ന ചിത്രവും ബോക്സ് ഓഫീസ് വിജയം നേടിയ സിനിമയാണ്.