- ഗാർഡകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാകുന്നത് കാണാൻ ആഗ്രഹിക്കുന്നു; ജിം ഒ കെല്ലഗൻ
- അന്ന് കുളിപ്പിച്ച കുട്ടി; ഇന്ന് കിരീടപ്പോരിൽ നേർക്കുനേർ; മെസ്സിയും യമാലും ഒരു അപൂർവതയുടെ കഥ
- ഐറിഷ് പൗരൻ ജയിലിൽ മരിച്ച നിലയിൽ
- പാട്ടും മേളവും, ഒപ്പം സദ്യയും; ഓണം അടിപൊളിയാക്കാൻ മലയാളി കൂട്ടായ്മ
- ശമ്പളത്തർക്കം; നിർദ്ദേശങ്ങൾ അംഗീകരിച്ച് ആംബുലൻസ് തൊഴിലാളികൾ
- യുഎസ് വനിതയുടെ കൊലപാതകം; പ്രതികരിച്ച് നീതി മന്ത്രി
- ബാക്ടീരിയകളുടെ എണ്ണം വർധിച്ചു; ഡബ്ലിനിലെ ബീച്ചിലിറങ്ങുന്നതിന് നിരോധനം
- ഇന്ന് കനത്ത ചൂട്; കൗണ്ടികളിൽ യെല്ലോ വാണിംഗ്; ജാഗ്രത പാലിക്കാൻ നിർദ്ദേശം
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വിലയിൽ ഈ വർഷം മെയ് വരെയുണ്ടായത് 6.2 ശതമാനത്തിന്റെ വാർഷിക വർധനവ്. സിഎസ്ഒയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം ഈ വർഷം ഏപ്രിൽവരെ രേഖപ്പെടുത്തിയ 6.2 ശതമാനം എന്ന തോത് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. 2025 മെയ് മാസത്തെ അപക്ഷിച്ച് ഈ വർഷം ഡബ്ലിനിലെ പ്രോപ്പർട്ടി വിലകൾ 4.7 ശതമാനം വർധിച്ചു. 7.3 ശതമാനത്തിന്റെ വില വർധനവാണ് ഡബ്ലിന് പുറത്തുള്ള പ്രോപ്പർട്ടികൾക്ക് ഉണ്ടായത്. 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക വർധനവാണിതെന്നത് ശ്രദ്ധേയമാണ്. അന്നും വാർഷിക വർധനവ് 6.2 ശതമാനമായിരുന്നു. 2026 മെയ് വരെയുള്ള 12 മാസത്തിനുള്ളിൽ വാങ്ങിയ ഒരു വീടിന്റെ ശരാശരി വില 395,000 യൂറോ ആയിരുന്നു. 2026 മെയ് വരെയുള്ള 12 മാസങ്ങളിൽ ഡബ്ലിനിലെ വീടുകളുടെ വില 4.3 ശതമാനം ഉയർന്നപ്പോൾ അപ്പാർട്ടുമെന്റുകളുടെ വില 6.1 ശതമാനം വർദ്ധിച്ചു.ഡബ്ലിന് പുറത്ത്, കഴിഞ്ഞ 12 മാസത്തിനിടെ ഏറ്റവും ചെലവേറിയ മേഖല വിക്ലോ ആയിരുന്നു.…
ഡബ്ലിൻ: അയർലൻഡിൽ ഇ- സ്‌കൂട്ടറുകൾ നിരോധിക്കാനുള്ള തീരുമാനത്തെ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി. ബുധനാഴ്ച ഒയിറിയാച്ച്ടാസ് കമ്മിറ്റി ഓൺ ട്രാൻസ്പോർട്ടിന് മുമ്പാകെ ഹാജരായ വേളയിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇ- സ്‌കൂട്ടറുകൾ രാജ്യത്ത് നിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഡെയ്‌ലിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിൻ കെല്ലിയുടെ പ്രതികരണം. കമ്മിറ്റിയിൽ ഹാജരായ വേളയിൽ ചെയർമാൻ മൈക്കൽ മർഫി കെല്ലിയോട് ഇ- സ്‌കൂട്ടറുകൾ പൂർണമായി നിരോധിക്കുന്നത് സംബന്ധിച്ചുള്ള അഭിപ്രായം ആരാഞ്ഞിരുന്നു. ഈ വേളയിൽ ആയിരുന്നു അദ്ദേഹം പിന്തുണ അറിയിച്ചത്.
വിക്ലോ: കൗണ്ടി വിക്ലോയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വീണ്ടും അന്വേഷണവുമായി പോലീസ്. ഇതിന്റെ ഭാഗമായി വിവരങ്ങൾ തേടി അഭ്യർത്ഥന പുറപ്പെടുവിച്ചു. 24 വയസ്സുള്ള കൊല്ലപ്പെട്ട പോൾ ഫ്രാങ്ക് ബൈർണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ തേടിയാണ് അഭ്യർത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്. 2010 ൽ ആയിരുന്നു പോൾ കൊല്ലപ്പെട്ടതായുള്ള വിവരം പുറത്തുവന്നത്. 2009 ജൂലൈ 15 ന് ടാലഗട്ടിലുള്ള കിൽമാർട്ടിൻ ഗ്രീനിലാണ് പോളിനെ അവസാനമായി കണ്ടത്. ഇതിന് ശേഷം യുവാവിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ ആകുകയായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ 2010 ജൂലൈ 29 ന് ബ്ലെസിംഗ്ടണിനടുത്തുള്ള ഒരു വനപാലകൻ പോളിന്റെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
ഡബ്ലിൻ: ഡബ്ലിനിലെ മുൾഹുദാർട്ടിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 50 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ജൂലൈ മൂന്നിന് ആയിരുന്നു 40 വയസ്സ് പ്രായമുള്ള ആന്റണി ലോംഗ് കൊല്ലപ്പെട്ടത്. പാർസ്ലിക്‌സ്ടൗൺ ഡ്രൈവിൽവച്ചാണ് ആന്റണിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ ആന്റണി ചികിത്സയിലിരിക്കെ ആശുപത്രിയിൽവച്ച് മരിക്കുകയായിരുന്നു. പ്രതിയെ ബ്ലാഞ്ചാർഡ്‌സ്ടൗൺ ജില്ലാ കോടതിയിൽ ഹാജരാക്കും.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വീടിനുള്ളിൽ വീടിനുള്ളിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. മരിച്ചതിൽ 8 വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നുവെന്നാണ് പോലീസ് പറയുന്നത്. രണ്ട് പേരുടേത് കൊലപാതകമാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ബാലിമെനയിലെ ഓൾഡ് കുല്ലിബാക്കി റോഡ് മേഖലയിലെ വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. 41 വയസ്സുള്ള പുരുഷൻ, 39 വയസ്സുള്ള സ്ത്രീ, എട്ട് വയസ്സുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചിരിക്കുന്നത്. ഇവരുടെ പേരോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. സ്ത്രീയും പുരുഷനും പോളണ്ടിൽ നിന്നുള്ളവരാണ്. ഇവരുടെ കുടുംബങ്ങളുമായി അന്വേഷണ സംഘം ബന്ധപ്പെടുന്നുണ്ട്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിൽ ചൂട് കനക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ചീഫ് ഫയർ ഓഫീസേഴ്‌സ് അസോസിയേഷൻ ചെയർപേഴ്‌സൺ ഡെർമോട്ട് ബ്രാനിഗൻ. പുറത്തിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോരുത്തരും അവരവരുടെ പ്രവൃത്തികൾകൊണ്ട് ഉണ്ടാകാവുന്ന ആഘാതത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അയർലൻഡിൽ വ്യാപകമായി കാട്ടുതീ പടരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആർടിഇയുടെ മോണിംഗ് അയർലൻഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെറി, കോർക്ക്, വെസ്റ്റ്മീത്ത്, ബ്രന്നിഗൻ എന്നിവിടങ്ങളിൽ ഉണ്ടായ തീപിടിത്തങ്ങൾ തികച്ചും യാദൃശ്ചികമാണ്. ഇതിനെല്ലാം മനുഷ്യരാണ് കാരണം ആയിരിക്കുന്നത്. ഡിസ്‌ബോസിബിൾ ബാർബിക്യൂ സെറ്റുകൾ ഉൾപ്പെടെ അലക്ഷ്യമായി വലിച്ചെറിഞ്ഞ് കാട്ടു തീയ്ക്ക് കാരണമായതായി അദ്ദഹം കൂട്ടിച്ചേർത്തു.
സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ കടൽതീരത്ത് നിന്നും മൃതദേഹം കണ്ടെത്തി. എനിസ്‌ക്രോണിലെ തീരത്ത് ആയിരുന്നു സംഭവം. മൃതദേഹത്തിന് പഴക്കമുണ്ട്. കഴിഞ്ഞ ഞായറാഴ്ച കാണാതായ വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത് എന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശപൗരനെയാണ് കടലിൽ കാണാതെ ആയത് എന്നാണ് പോലീസ് നൽകുന്ന വിവരം. വടക്കൻ മായോയിലെ ഡൗൺപാട്രിക് ഹെഡിന് സമീപമുള്ള ഡൺ ബ്രിസ്റ്റെ കടൽത്തീരത്ത് മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. പാറക്കെട്ടിൽ നിന്നും അദ്ദേഹം കടലിലേക്ക് വീഴുകയായിരുന്നു.
ടിപ്പററി: കാരിക് ഓൺ സ്യൂറിലെ സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ വാർഷിക പെരുന്നാളും വിശുദ്ധ മൂന്നിന്മേൽ കുർബാനയും പൈതൽ നേർച്ചയും നടക്കും. ഈ മാസം 17, 18 തിയതികളിലാണ് പരിപാടി. മലങ്കര ഓർത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന് കീഴിലുള്ള അയർലണ്ടിലെ പ്രഥമ സ്വന്തം ദേവാലയമാണ് സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി. പെരുന്നാളിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. പെരുന്നാൾ ചടങ്ങുകൾക്ക് ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്‌തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും. ജൂലൈ 18 നാണ് പെരുന്നാളിന്റെ പ്രധാന ദിവസം. ഇടവകയുടെ മുൻ വികാരിയും ഭദ്രാസനത്തിലെ സീനിയർ വൈദീകനുമായ ഫാ. നൈനാൻ പി. കുറിയാക്കോസ്, ഫാ. ജിജോ പുതുപ്പള്ളി എന്നിവരും പ്രാർത്ഥനകൾക്ക് സഹകാർമികത്വം വഹിക്കും.
കെറി: കൗണ്ടി കെറിയിലെ കില്ലാർണിയിൽ തീപിടിത്തം. ഇതേ തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. കില്ലാർണിയിലെ കെന്മാരെയിലേക്കുള്ള റോഡിലെ ഫൈവ്‌മൈൽ പാലത്തിന് സമീപം ആയിരുന്നു തീപിടിത്തം ഉണ്ടായത്. ഇതേ തുടർന്ന് മോൾസ് ഗ്യാപ്പ് റോഡ് അടച്ചിട്ടു. കില്ലാർണി, കില്ലർഗ്ലിൻ, കെൻമാരെ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റുകൾ സംയുക്തമായിട്ടായിരുന്നു രക്ഷാപ്രവർത്തനം. രണ്ട് ഹെലികോപ്റ്ററുകളും എത്തിയിരുന്നു. തീ നിയന്ത്രണവിധേയം ആക്കിയിട്ടുണ്ട്. ഡിസ്‌പോസിബിൾ ബാർബിക്യൂവിന്റെ അശ്രദ്ധമായ ഉപയോഗമാണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: പ്രമുഖ പബ്ബുടമ ചാർളി ചൗക്കിന്റെ മക്കൾക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. രണ്ട് പേരെ ആക്രമിച്ച സംഭവത്തിലാണ് ഇരുവർക്കും കോടതി ശിക്ഷ വിധിച്ചത്. 31 വയസ്സുള്ള ബിൽ ചൗക്ക്, 41 വയസ്സുള്ള ആസിലൺ ചൗക്ക് എന്നിവർക്ക് രണ്ടര വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 2023 നവംബർ 9 ന് ആയിരുന്നു സംഭവം. സ്റ്റാർ ഡൺറാവൻ ആംസ് ഹോട്ടലിൽ വെച്ച് ഇരുവരും ചേർന്ന് രണ്ട് പുരുഷന്മാരെ അകാരണമായി മർദ്ദിക്കുകയായിരുന്നു. 50 വയസ്സുള്ള ജെറാർഡ് കോക്‌സ്, ജോൺ മക്ഹ്യൂ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. സംഭവ സമയം ബില്ലും അലിസണും മദ്യലഹരിയിൽ ആയിരുന്നു.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
