- ഓസ്കർ ജേതാവ് ബ്രെൻഡ ഫ്രിക്കർ അന്തരിച്ചു
- കില്ലാർണി നാഷണൽ പാർക്കിലെ തീപിടിത്തം; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
- ഗാർഡകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാകുന്നത് കാണാൻ ആഗ്രഹിക്കുന്നു; ജിം ഒ കെല്ലഗൻ
- അന്ന് കുളിപ്പിച്ച കുട്ടി; ഇന്ന് കിരീടപ്പോരിൽ നേർക്കുനേർ; മെസ്സിയും യമാലും ഒരു അപൂർവതയുടെ കഥ
- ഐറിഷ് പൗരൻ ജയിലിൽ മരിച്ച നിലയിൽ
- പാട്ടും മേളവും, ഒപ്പം സദ്യയും; ഓണം അടിപൊളിയാക്കാൻ മലയാളി കൂട്ടായ്മ
- ശമ്പളത്തർക്കം; നിർദ്ദേശങ്ങൾ അംഗീകരിച്ച് ആംബുലൻസ് തൊഴിലാളികൾ
- യുഎസ് വനിതയുടെ കൊലപാതകം; പ്രതികരിച്ച് നീതി മന്ത്രി
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിക്കാൻ ഭാഷയിലെ പ്രാവീണ്യം കൂടി ഇനി കണക്കിലെടുക്കണമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. കിൽഡെയറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐറിഷ് ഭാഷയിലെ പ്രാവീണ്യം അധിക യോഗ്യതയായി കണക്കാക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ആയിരുന്നു പ്രതികരണം. ഐറിഷ് ഭാഷ അറിഞ്ഞിരിക്കുക എന്നത് രാജ്യത്തിനും ഗുണകരമാണ്. അയർലൻഡുമായി ഇഴുകിച്ചേരാൻ ഭാഷ അറിയുന്നത് നല്ലതാണ്. കുടിയേറ്റക്കാർ നിരവധി നല്ലകാര്യങ്ങളാണ് രാജ്യത്തിന് ചെയ്തിരിക്കുന്നത്. ഭാഷ കൂടി പരിഗണിച്ചുകൊണ്ട് പൗരത്വം നൽകുന്ന കാര്യം എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കെറി: കൗണ്ടി കെറിയിൽ കൊല്ലപ്പെട്ട യുഎസ് വനിത ജാമി കാർണിയുടെ സംസ്‌കാരം സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത്. ജാമിയുടെ മൃതദേഹം അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് സംസ്‌കരിക്കും. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. ഈ മാസം ഏഴിനായിരുന്നു വീടിനുള്ളിൽ ജാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കില്ലാർണിയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്‌കാര ശുശ്രൂഷകൾ. വളരെ സ്വകാര്യമായിട്ടായിരിക്കും പ്രാർത്ഥനകളും സംസ്‌കാരവും. തിങ്കളാഴ്ചയാണ് ശുശ്രൂഷകൾ നടത്തുക. അമേരിക്കയിലെ കുടുംബാംഗങ്ങൾക്കായി സംസ്‌കാര ശുശ്രൂഷകൾ തത്സമയം സംപ്രേഷണം ചെയ്യും.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ബാലിമെനയിലെ ഓൾഡ് കല്ലിബാക്കി റോഡ് പ്രദേശത്ത് തിങ്കളാഴ്ച രാവിലെയോടെയായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് പേരും കുടുംബാംഗങ്ങളാണ്. കുടുംബ വീടിനുള്ളിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. നിലവിൽ പൊതുജനങ്ങൾക്ക് അപകട സാധ്യതയില്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഒരു പുരുഷന്റെയും രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഡബ്ലിൻ: വീടുകളുടെ ഗാർഡനുകളിൽ അനുമതിയില്ലാതെ മോഡുലാർ വീടുകൾ നിർമ്മിക്കാൻ അനുവദിക്കുന്ന സർക്കാർ പദ്ധതിയിൽ ആശങ്ക പ്രകടമാക്കി ഹൗസിംഗ് ചാരിറ്റി. ത്രെഷോൾഡ് ആണ് ആശങ്ക പ്രകടമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ആസൂത്രണ അനുമതിയില്ലാതെ വീടുകൾ നിർമ്മിക്കാൻ അനുമതി നൽകരുതെന്ന് വ്യക്തമാക്കി ചാരിറ്റി ഒയിറിയാച്ച്ടാസ് കമ്മിറ്റി ഓൺ ഹൗസിംഗിന് നിവേദനവും നൽകി. റെസിഡൻഷ്യൽ ടെനൻസീസ് ആക്ട് വാടകക്കാരന് നൽകുന്ന സംരക്ഷണത്തെ മറികടക്കുന്നതാണ് പദ്ധതിയെന്ന് ത്രെഷോൾഡ് നിവേദനത്തിൽ വ്യക്തമാക്കുന്നു. പുതിയൊരു വിഭാഗം വാടകക്കാരുടെ ആവിർഭാവത്തിന് ഇത് കാരണമാകും. വാടകക്കാർക്ക് തങ്ങളുടെ അവകാശങ്ങൾ നഷ്ടമാകുമെന്നും ത്രെഷോൾഡ് ചൂണ്ടിക്കാട്ടി.
ഡബ്ലിൻ: ഫിഫ ലോകകപ്പ് ഫൈനൽ ബിഗ് സ്‌ക്രീനിൽ കാണാൻ ഫുട്‌ബോൾ ആരാധകർക്ക് അവസരമൊരുക്കി കേരള ബാഡ്മിന്റൺ ക്ലബ്ബ് (കെബിസി). ഞായറാഴ്ച വൈകീട്ട് ഏഴ് മണിയ്ക്കാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം. സെന്റ് മാർഗരറ്റ്‌സ് കമ്യൂണിറ്റി സെന്ററിലാണ് കെബിസി ഇതിനായുള്ള സ്‌ക്രീൻ ഒരുക്കുക. ലിംഗഭേദമന്യേ എല്ലാവർക്കും ഇവിടെയെത്തി മത്സരം കാണാമെന്ന് ക്ലബ്ബ് അറിയിച്ചു. മത്സരം കാണാനെത്തുന്നവർക്ക് അൺലിമിറ്റഡ് ഭക്ഷണവും ഡ്രിങ്ക്‌സും നൽകും. ഇതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി സാബു ഏലിയാസ്: 0894513407, സോജി ജെയിംസ്: 0876974263 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഡബ്ലിൻ: ക്രാന്തി അയർലൻഡിന്റെ ഇടപെടലിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസം. ഐറിഷ് റസിഡൻസ് പെർമിറ്റ് കാർഡ് പുതുക്കാതെയും ഇനി യാത്ര ചെയ്യാം. ഐആർപി പുതുക്കാൻ കാലതാമസം കാരണം ഉണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ ഇമിഗ്രേഷൻ വിഭാഗം ഇളവുകൾ പ്രഖ്യാപിച്ചു. സമ്മർ വെക്കേഷൻ ആരംഭിക്കുന്ന പശ്ചാത്തലത്തിലുള്ള ഇളവുകൾ ഇന്ത്യക്കാർക്കുൾപ്പെടെ വലിയ ആശ്വാസമാണ്. ഐആർപി കാർഡിന്റെ കാലാവധി കഴിഞ്ഞാലും ഇനി അയർലൻഡിലേക്ക് യാത്ര ചെയ്യാൻ ആളുകൾക്ക് കഴിയും. ഇതിനായുള്ള അനുമതിയാണ് ഇമിഗ്രേഷൻ വിഭാഗം നൽകിയിരിക്കുന്നത്. കാർഡ് പുതുക്കലിനായി അപേക്ഷ നൽകിയവർക്കാണ് ഈ ഇളവ് ലഭിക്കുക. പഴയ ഐആർപി കാർഡും, പുതുക്കാൻ അപേക്ഷ നൽകിയതിന്റെ ഇ മെയിൽ കൺഫർമേഷനും ഉണ്ടായിരിക്കണം. 2026 ജൂലൈ 13 മുതൽ 2026 ഓഗസ്റ്റ് 31 വരെ മാത്രമായിരിക്കും ഈ ഇളവ് ഉണ്ടായിരിക്കുക. ഐആർപി കാർഡ് പുതുക്കലിന് കാലതാമസം നേരിടുന്ന പശ്ചാത്തലത്തിൽ ശക്തമായ പ്രതിഷേധവും ഇടപെടലും ആയിരുന്നു ക്രാന്തി അയർലൻഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
കില്ലാർണി: യുഎസ് വനിത ജാമി കാർണിയുടെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ. ജോർദാനിൽവച്ചാണ് ഇയളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. പ്രതി ജോർദാനിൽ എത്തിയതായി പോലീസിന് സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജോർദാൻ പോലീസിന്റെ സഹായത്തോടെയായിരുന്നു ഇയാളെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച ആയിരുന്നു 13 വയസ്സുള്ള കുട്ടിയുടെ അമ്മയായ ജാമി കാർണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്രോസ് റോഡിലെ വാടക വീട്ടിലെ മുകളിലത്തെ മുറിയിൽ ചോരവാർന്നൊഴുകിയ നിലയിൽ ആയിരുന്നു മൃതദേഹം.
ഡബ്ലിൻ: കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ യെല്ലോ വാണിംഗ് പുതുക്കി മെറ്റ് ഐറാൻ. നിലവിൽ വെള്ളിയാഴ്ചവരെ മുന്നറിയിപ്പ് നിലനിൽക്കും. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 30 ഡിഗ്രിയിലേക്ക് ഉയരുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ഗാൽവേ, മയോ എന്നിവിടങ്ങളിൽ ഉയർന്ന താപനിലയെ തുടർന്നുള്ള യെല്ലോ വാണിംഗ് നിലവിൽ വന്നു. ഇത് നാളെ രാവിലെ ഏഴ് മണിവരെ തുടരും. ഇതിന് പുറമേ കാർലോ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലോംഗ്‌ഫോർഡ്, ഒഫാലി, വെസ്റ്റ്മീത്ത്, കാവൻ, ഡൊണഗൽ, മുൻസ്റ്റർ, കൊണാച്ച് എന്നിവിടങ്ങളിൽ പ്രത്യേകം മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് വെള്ളിയാഴ്ച രാവിലെ ആറ് മണിവരെ തുടരും. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ആളുകൾക്ക് നിരവധി ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി.
ഡബ്ലിൻ: ഈ മാസത്തിലെ മലയാളം മാസ് ( റോമൻ) 19 ന് നടക്കും. ഡബ്ലിൻ 15 ലെ ചർത്ത് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിൽ ആയിരിക്കും പരിപാടി നടക്കുക. പ്രാർത്ഥനയിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആയിരിക്കും പ്രാർത്ഥന ആരംഭിക്കുക. വൈകീട്ട് വരെ പരിപാടിയുണ്ടായിരിക്കും.
ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്‌ക്രാംബ്ലർ ബൈക്ക് അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റത് 59 പേർക്ക്. നാല് പേർക്ക് ജീവൻ നഷ്ടമായി. 2021 ജനുവരി മുതലുള്ള കണക്കുകളാണ് ഇത്. നീതി, ആഭ്യന്തരകാര്യങ്ങൾ, ുടിയേറ്റംഎന്നിവയെക്കുറിച്ചുള്ള സംയുക്ത ഒയിറിയാച്ച്ടാസ് കമ്മിറ്റി ഇന്ന് ഉച്ച കഴിഞ്ഞുള്ള യോഗത്തിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ കേൾക്കും. ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി, റോഡ് സേഫ്റ്റി അതോറിറ്റി പ്രതിനിധി, സ്‌ക്രാംബ്ലർ ബൈക്ക് ഇടിച്ച് മരിച്ച 16 വയസ്സുകാരി ഗ്രേസ് ലിഞ്ചിന്റെ മാതാപിതാക്കളായ സിയോബാൻ, മാർട്ടിൻ ലിഞ്ച് എന്നിവർ യോഗത്തിൽ പങ്കെടുക്കും. 2021 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ സ്‌ക്രാംബ്ലർ ബൈക്ക് അപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും എണ്ണം ആർഎസ്എ കമ്മിറ്റിയെ അറിയിച്ചേക്കും. അഞ്ച് വർഷത്തിനിടെ മരിച്ചവരിൽ രണ്ട് പേരും പരിക്കേറ്റവരിൽ 15 പേരും കാൽനടയാത്രികരാണ്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
