- അന്ന് കുളിപ്പിച്ച കുട്ടി; ഇന്ന് കിരീടപ്പോരിൽ നേർക്കുനേർ; മെസ്സിയും യമാലും ഒരു അപൂർവതയുടെ കഥ
- ഐറിഷ് പൗരൻ ജയിലിൽ മരിച്ച നിലയിൽ
- പാട്ടും മേളവും, ഒപ്പം സദ്യയും; ഓണം അടിപൊളിയാക്കാൻ മലയാളി കൂട്ടായ്മ
- ശമ്പളത്തർക്കം; നിർദ്ദേശങ്ങൾ അംഗീകരിച്ച് ആംബുലൻസ് തൊഴിലാളികൾ
- യുഎസ് വനിതയുടെ കൊലപാതകം; പ്രതികരിച്ച് നീതി മന്ത്രി
- ബാക്ടീരിയകളുടെ എണ്ണം വർധിച്ചു; ഡബ്ലിനിലെ ബീച്ചിലിറങ്ങുന്നതിന് നിരോധനം
- ഇന്ന് കനത്ത ചൂട്; കൗണ്ടികളിൽ യെല്ലോ വാണിംഗ്; ജാഗ്രത പാലിക്കാൻ നിർദ്ദേശം
- ഗാൽവേ ഇന്റർനാഷണൽ ആർട്ട്സ് ഫെസ്റ്റിവൽ; റെക്കോർഡ് പങ്കാളിത്തം പ്രതീക്ഷിച്ച് സംഘാടകർ
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: അന്തരീക്ഷ താപനിലയുടെ പശ്ചാത്തലത്തിൽ കൗണ്ടികളിൽ മുന്നറിയിപ്പ് നീട്ടി മെറ്റ് മെറ്റ് ഐറാൻ. ഒൻപത് കൗണ്ടികളിലെ യെല്ലോ മുന്നറിയിപ്പാണ് നീട്ടിയത്. ഇത് പ്രകാരം കൗണ്ടികളിൽ നാളെ വൈകീട്ടുവരെ യെല്ലോ വാണിംഗ് നിലനിൽക്കും. കാർലോ, കിൽകെന്നി, ലാവോയിസ്, ഓഫാലി, കോർക്ക്, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ് എന്നിവിടങ്ങളിലാണ് പുതുക്കിയ മുന്നറിയിപ്പുള്ളത്. ഇവിടെ നാളെ 12 മണി മുതൽ ഉയർന്ന താപനിലയെ തുടർന്നുള്ള പ്രത്യേക യെല്ലോ വാണിംഗ് നിലവിൽവരും. ഇത് രാത്രി 8 മണിവരെ തുടരും. അതേസമയം നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ച 20 കൗണ്ടികളിലും ഈ മേഖലകൾ ഉൾപ്പെടുന്നുണ്ട്.
ഗാൽവേ: ഐറിഷ് മലയാളി യുവാവ് അന്തരിച്ചു. ജയ്ജു ജേക്കബ് എന്ന 38 കാരനാണ് അന്തരിച്ചത്. ആണ്ടൂർ സ്വദേശിയാണ്. മൃതദേഹം നാളെ സംസ്‌കരിക്കും. ഗാൽവേയിലെ ഹെഡ്‌ഫോർഡിൽ ആയിരുന്നു ജയ്ജു താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം രാവിലെ 9.30 മുതൽ 10.30 വരെ ആണ്ടൂർ കുടുംബ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം ഇവിടെ നിന്നും 11 മണിയോടെ മൃതദേഹം നീണ്ടൂർ സെന്റ് മൈക്കിൾസ് ക്‌നാനായ തക്കോലിക്കാ ദേവാലയത്തിൽ എത്തിക്കും. നാലു മണിവരെ ഇവിടെ പൊതുദർശനം ഉണ്ടാകും. നാലരയോടെ ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം സംസ്‌കരിക്കും. ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ് എൽസ ജയ്ജു, അഗ്‌ന മറിയം ജയ്ജു
ഡബ്ലിൻ: അയർലൻഡിൽ ജനസംഖ്യാ വളർച്ച വളരെ വേഗത്തിൽ. യൂറോപ്യൻ യൂണിയന്റെ മൊത്തം ജനസംഖ്യയേക്കാൾ എട്ട് മടങ്ങ് വേഗത്തിലാണ് അയർലൻഡിൽ ജനസംഖ്യ വർധിച്ചത്. യൂറോപ്യൻ കമ്മീഷന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ അപഗ്രഥിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കുടിയേറ്റക്കാരെ പരിഗണിക്കാതെയുള്ള കണക്കുകളാണ് ഇത്. അതേസമയം അയർലൻഡിന് സമാനമായ സ്വാഭാവിക ജനസംഖ്യാ വളർച്ച അനുഭവിച്ച അഞ്ച് രാജ്യങ്ങൾ കൂടി യൂണിയനിലുണ്ട്. യൂറോപ്യൻ യൂണിയനിലെ മൊത്തം രാജ്യങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ മരണ നിരക്കിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ജനന നിരക്കിനേക്കാൾ കൂടുതലാണ് മരണനിരക്ക്. 2025 ൽ കുടിയേറ്റക്കാരെ കൂടി കണക്കിലെടുക്കുമ്പോൾ യൂണിയനിലെ മൊത്തം ജനസംഖ്യ എന്നത് 452 ദശലക്ഷമാണെന്നാണ് റിപ്പോർട്ട്. അതായത് ഏകദേശം 705,800 വാർഷിക വർദ്ധനവ്.2025-ൽ അയർലൻഡിലെ ജനസംഖ്യ 5.44 ദശലക്ഷത്തിൽ നിന്ന് 5.51 ദശലക്ഷമായി വർദ്ധിച്ചു.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ രക്ഷിതാക്കൾക്ക് സമ്മർ അവധിക്കാലം സാമ്പത്തിക സമ്മർദ്ദത്തിന്റെ കാലം കൂടിയെന്ന് വെളിപ്പെടുത്തൽ. സമ്മർ അവധിക്കാലത്ത് തങ്ങളുടെ കുടുംബങ്ങൾക്ക് സാമ്പത്തികവും വൈകാരികവുമായ സമ്മർദ്ദം അനുഭവപ്പെടാറുണ്ടെന്നാണ് വടക്കൻ അയർലൻഡിലെ 90 ശതമാനം രക്ഷിതാക്കളും വ്യക്തമാക്കുന്നത്. സേവ് ദി ചിൽഡ്രൻ യുകെ എന്ന ചാരിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. ചാരിറ്റിയുടെ പഠനം അനുസരിച്ച് വേനൽ അവധിക്കാലത്ത് അനുഭവപ്പെടുന്ന സാമ്പത്തിക സമ്മർദ്ദം കുടുംബ ജീവിതത്തിൽ സമ്മർദ്ദത്തിന് കാരണം ആകുന്നുവെന്ന് 40 ശതമാനം രക്ഷിതാക്കളും പറയുന്നു. വേനൽ അവധിക്കാലത്ത് കുട്ടികൾ ഏറ്റവും കൂടുതൽ സമയം സ്‌ക്രീനിന് മുൻപിൽ ചിലവാക്കുന്നുവെന്നും ഇതിൽ ആശങ്കയുണ്ടെന്നും 56 ശതമാനം രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു. ഏകദേശം 35 ശതമാനത്തോളം രക്ഷിതാക്കളാണ് അവധിക്കാലത്ത് ഉണ്ടാകുന്ന ചിലവിൽ ആശങ്കപ്പെടുന്നത്.
ഡബ്ലിൻ: അയർലൻഡിൽ ഡിസ്‌പോസിബിൾ ബാർബിക്യൂവിന്റെ വിൽപ്പനയ്ക്ക് നിയന്ത്രണം. കാട്ടുതീ മുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച് സ്റ്റാറ്റസ് നിലനിൽക്കുന്ന മേഖലകളിൽ ഡിസ്‌പോസിബിൾ ബാർബിക്യൂകളുടെ വിൽപ്പന നിർത്തിവയ്ക്കാൻ ചില്ലറ വ്യാപാരികൾക്ക് നിർദ്ദേശം നൽകി. നാഷണൽ ഡയറക്ടറേറ്റ് ഫോർ ഫയർ ആൻഡ് എമർജൻസി മാനേജ്മെന്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എന്റർപ്രൈസ് വകുപ്പ് സമ്മതം നൽകിയത്. റീട്ടെയ്ൽ വ്യാപാരികൾക്ക് നിർദ്ദേശം നൽകുന്നതിനായി വകുപ്പ് റീട്ടെയ്ൽ ഫോറവുമായി ബന്ധപ്പെടും. കില്ലാർണിയിൽ അടുത്തിടെയുണ്ടായ വലിയ കാട്ടുതീയ്ക്ക് പിന്നിൽ ഡിസ്‌പോസിബിൾ ബാർബിക്യൂകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ആവശ്യം ഉയർന്നവന്നത്. അടുത്ത രണ്ട് ദിവസങ്ങൾ കൂടി രാജ്യത്ത് കനത്തചൂട് തുടരുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ കർശന നിരീക്ഷണം തുടരുകയാണ് അധികൃതർ.
കെറി: കൗണ്ടി കെറിയിലെ കില്ലാർണി നാഷണൽ പാർക്കിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ മനുഷ്യരുടെ പ്രവർത്തനമെന്ന് മന്ത്രി. ഡിസ്‌പോസിബിൾ ബാർബിക്യൂകളുടെ അശ്രദ്ധമായ ഉപയോഗമാണ് കാട്ടുതീയ്ക്ക് കാരണം ആയതെന്ന് മന്ത്രി ക്രിസ്റ്റഫർ ഒ സള്ളിവൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പാർക്കിലെ ഫൈവ് മൈൽ ബ്രിഡ്ജ്/മോൾസ് ഗ്യാപ്പ് പ്രദേശത്ത് വലിയ രീതിയിലാണ് തീ പടർന്ന് പിടിച്ചത്. കാട്ടുതീ നിയന്ത്രിക്കാൻ നാഷണൽ പാർക്ക്‌സ് ആൻഡ് വൈൽഡ് ലൈഫ് സർവീസിൽ നിന്നുള്ള നിരവധി ഫയർ സർവീസ് യൂണിറ്റുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിരുന്നു. ദേശീയോദ്യാനത്തിലെ വിനാശകരമായ തീപിടിത്തം പ്രകൃതി ദുരന്തമല്ല. അത് മനുഷ്യരുടെ പ്രവൃത്തിയുടെ പരിണിതഫലമാണ്. ഡിസ്‌പോസിബിൾ ബാർബിക്യൂകൾ ഇത്തരത്തിൽ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇത് നിരുത്തരവാദിത്വപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ 55 കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. മൂന്ന് പേരെയാണ് ഇന്നലെ ലിമെറിക്കിലെ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു മൂന്നംഗ സംഘം ലിയാം ജിൻജി ഹിഗ്ഗിൻസ് എന്ന 55 കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. മംഗ്രെറ്റിൽ നിന്നുള്ള വ്യക്തിയാണ് ഹിഗ്ഗിൻസ്. മാർച്ച് 17 ന് ആയിരുന്നു സംഭവം. ഇവരുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഹിഗ്ഗിൻസ് എട്ട് ദിവസത്തോളമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. പിന്നാലെ മരിക്കുകയായിരുന്നു.
ഡബ്ലിൻ; ആന്റണി ലോംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി. ബുധനാഴ്ച പ്രതി ഡാരൻ മക്‌നാമിയെ ബ്ലാഞ്ചാർട്‌സ്ടൗൺ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. ജൂലൈ മൂന്നിനാണ് ഡബ്ലിൻ നഗരത്തിൽവച്ച് ആന്റണിയെ ഡാരൻ കൊലപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഡാരനെ കസ്റ്റഡിയിൽവിട്ടു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഈ മാസം 21 ന് ഡാരനെ ക്ലോവർഹിൽ ജില്ലാ കോടതിയിൽ വീഡിയോ ലിങ്ക് വഴി ഹാജരാക്കും. ഈ വേളയിൽ ഡാരൻ ജാമ്യത്തിനായി അപേക്ഷിച്ചേക്കുമെന്നാണ് സൂചന. മുൾഹുദാർട്ടിലെ പാർസ്ലിക്സ്ടൗൺ ഡ്രൈവിൽ വച്ചായിരുന്നു ഡാരൻ ആന്റണിയെ ആക്രമിച്ചത്. സാരമായി പരിക്കേറ്റ ആന്റണി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതികഠിനമായ ചൂട് അനുഭവപ്പെടുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. ഇന്ന് അന്തരീക്ഷ താപനില 30 ഡിഗ്രിവരെ ഉയരും. ഉയർന്ന താപനിലയുടെ പശ്ചാത്തലത്തിൽ അയർലൻഡിലെ കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിംഗ് ആണ്. 20 ഓളം കൗണ്ടികളിലാണ് യെല്ലോ വാണിംഗ് നിലനിൽക്കുന്നത്. നാളെ രാവിലെ വരെ ഇത് തുടരും. അന്തരീക്ഷ താപനില 27 ഡിഗ്രിയും കടക്കുന്ന പശ്ചാത്തലത്തിൽ ഹീറ്റ് സ്‌ട്രെസിനും കാട്ടുതീയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും മെറ്റ് ഐറാൻ നൽകുന്നു. അതേസമയം വാരാന്ത്യത്തോടെ രാജ്യത്ത് താപനിലയിൽ കുറവ് അനുഭവപ്പെടുമെന്നാണ് പ്രവചനം.
ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വിലയിൽ ഈ വർഷം മെയ് വരെയുണ്ടായത് 6.2 ശതമാനത്തിന്റെ വാർഷിക വർധനവ്. സിഎസ്ഒയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം ഈ വർഷം ഏപ്രിൽവരെ രേഖപ്പെടുത്തിയ 6.2 ശതമാനം എന്ന തോത് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. 2025 മെയ് മാസത്തെ അപക്ഷിച്ച് ഈ വർഷം ഡബ്ലിനിലെ പ്രോപ്പർട്ടി വിലകൾ 4.7 ശതമാനം വർധിച്ചു. 7.3 ശതമാനത്തിന്റെ വില വർധനവാണ് ഡബ്ലിന് പുറത്തുള്ള പ്രോപ്പർട്ടികൾക്ക് ഉണ്ടായത്. 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക വർധനവാണിതെന്നത് ശ്രദ്ധേയമാണ്. അന്നും വാർഷിക വർധനവ് 6.2 ശതമാനമായിരുന്നു. 2026 മെയ് വരെയുള്ള 12 മാസത്തിനുള്ളിൽ വാങ്ങിയ ഒരു വീടിന്റെ ശരാശരി വില 395,000 യൂറോ ആയിരുന്നു. 2026 മെയ് വരെയുള്ള 12 മാസങ്ങളിൽ ഡബ്ലിനിലെ വീടുകളുടെ വില 4.3 ശതമാനം ഉയർന്നപ്പോൾ അപ്പാർട്ടുമെന്റുകളുടെ വില 6.1 ശതമാനം വർദ്ധിച്ചു.ഡബ്ലിന് പുറത്ത്, കഴിഞ്ഞ 12 മാസത്തിനിടെ ഏറ്റവും ചെലവേറിയ മേഖല വിക്ലോ ആയിരുന്നു.…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
