കണ്ണൂർ ; മുഴുപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഒൻപത് പ്രതികൾ കുറ്റക്കാരാണെന്ന് തലശേരി കോടതി കണ്ടെത്തി. പത്താം പ്രതിയെ വെറുതെ വിട്ടു.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ പിഎം മനോരാജ് നാരായണനും, ടിപി കേസ് പ്രതി ടി കെ രജീഷും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തലശേരി സെഷൻസ് കോടതിയാണ് വിധി പറഞ്ഞത് .
സൂരജിനെ കൊലപ്പെടുത്തിയ കേസിൽ വിധി വരുന്നത് 19 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ്. 2005 ഓഗസ്റ്റ് 7 നാണ് മുഴുപിലങ്ങാട്ട് ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഓട്ടോയിലെത്തിയ പ്രതികൾ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിന്. സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നതിൻ്റെ പകയായിരുന്നു അരുംകൊലയ്ക്ക് കാരണം.