തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പോളിംഗ് കണക്കുകൾ പുറത്തിറക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ . പോസ്റ്റൽ ബാലറ്റുകളും ഇവിഎം ഡാറ്റയും സംയോജിപ്പിക്കുമ്പോൾ, വോട്ടർമാരുടെ പോളിംഗ് ശതമാനം ഏകദേശം 79.63% ആണെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
അന്തിമ കണക്കെടുപ്പ് അവസാനിക്കുമ്പോൾ ഈ കണക്കിൽ ചെറിയ മാറ്റങ്ങൾ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. , ഹോം, സർവിസ് വോട്ടുകളുടെ കണക്കുകൾ ഇപ്പോഴും പ്രോസസ്സ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “അന്തിമ കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല; പൂർണ്ണ കൃത്യത ഉറപ്പാക്കാൻ സമയമെടുക്കും,” ഡോ. ഖേൽക്കർ പറഞ്ഞു..
. ” വോട്ടിംഗ് പ്രക്രിയ പൂർണ്ണമായും സുതാര്യമാണ്. പോളിംഗ് ബൂത്തുകളിലെ ആകെ പോളിംഗ് ശതമാനം 2,71,42,953 രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 78.27% ആയിരുന്നു. മുതിർന്ന പൗരന്മാർ, വികലാംഗർ, അവശ്യ സേവന തൊഴിലാളികൾ, തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉദ്യോഗസ്ഥർ എന്നിവരുടെ 3,68,193 പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടുത്തിയതോടെ ഇത് 79.63% ആയി ഉയർന്നു.ഇൻഡെക്സ് കാർഡുകൾ വഴി ലഭിക്കുന്ന 53,984 സർവീസ് വോട്ടർമാരുടെ ഡാറ്റ ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും “ അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ രേഖപ്പെടുത്തിയ ആകെ തപാൽ വോട്ടുകളുടെ എണ്ണം 3,68,193 ആണ്.
മുതിർന്ന പൗരന്മാർ: 1,40,210 , വൈകല്യമുള്ളവർ ; 60,734
അവശ്യ സേവനങ്ങൾ: 32,172 (യോഗ്യതയുള്ള 34,140 പേരിൽ)
തെരഞ്ഞെടുപ്പ് ചുമതലയുള്ളവർ: 1,35,068
തീർച്ചപ്പെടുത്താത്ത കണക്കുകൾ: 53,984 (സർവീസ് വോട്ടുകൾ)

