ഇസ്ലാമാബാദ് : ലഷ്കർ-ഇ-ത്വയ്ബ ഭീകരൻ മൗലാന കാഷിഫ് അലിയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം . സ്വാബിയിലെ വസതിയിൽ വെച്ചാണ് അലി വെടിയേറ്റ് മരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് എത്തിയ അജ്ഞാതർ അലിയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ രാഷ്ട്രീയ വിഭാഗം തലവനാണ് കൊല്ലപ്പെട്ട മൗലാന കാഷിഫ് അലി . 2024 ൽ ലഷ്കർ തലവൻ ഹാഫിസ് സയീസ് രൂപീകരിച്ച പിഎംഎംഎൽ മുന്നോട്ട് കൊണ്ടുപോകുന്നതും അലിയായിരുന്നു.
അലിയെ വെടിവച്ച ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂന്ന് ലഷ്കർ ഇ തൊയ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടതായും അതിൽ രണ്ട് പേർ റോഡപകടങ്ങളിൽ മരിച്ചതായും റിപ്പോർട്ടുണ്ട്.