ന്യൂഡൽഹി ; ജന്തർമന്തറിൽ നിരാഹാര സമരം നടത്തിയ സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റാമെന്ന് ഉത്തരവിട്ട് ഹൈക്കോടതി . ഭാര്യ ഗീതാഞ്ജലി സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദേശം.
എല്ലാ വാദങ്ങളും കേട്ട ശേഷം “വാങ്ചുകിനെ മേദാന്തയിലേക്ക് മാറ്റാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.” എന്ന് പ്രത്യേക ജഡ്ജി ഉത്തരവിടുകയായിരുന്നു. സോനത്തിനെ മേദാന്തയിലേക്ക് മാറ്റാൻ സർക്കാരിന് എതിർപ്പുണ്ടാകില്ല. വൈദ്യോപദേശമില്ലാതെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ കഴിയില്ല എന്നതാണ് ഏക കാര്യം.സഫ്ദർജംഗ് ആശുപത്രിയിലെ അദ്ദേഹത്തിന്റെ ചികിത്സയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉടൻ തന്നെ മേദാന്തയ്ക്ക് നൽകുമെന്നും അവിടെ അദ്ദേഹത്തിന് ചികിത്സ നൽകുമെന്നും കോടതി പറഞ്ഞു. മേദാന്തയുടെ ഡയറക്ടർ ഡോക്ടർമാരുടെ ഒരു പാനൽ രൂപീകരിക്കും.
സോനത്തിന്റെ യൂറിയയുടെയും യൂറിക് ആസിഡിന്റെയും അളവ് ഉയർന്നത് എന്താണ് സൂചിപ്പിക്കുന്നത്? ആസിഡിന്റെ അളവ് ഉയർന്നത് ശരീരത്തിൽ എന്തോ പ്രശ്നത്തിന്റെ സൂചനയല്ലേ? എന്നും ഹർജി പരിഗണിക്കുന്നതിനിടെ, സോനത്തിന്റെ അഭിഭാഷകൻ അഖിൽ സിബലിന്റെ റിപ്പോർട്ട് പരിഗണിച്ച് കോടതി ചോദിച്ചു.ദിവസങ്ങളോളം ഉപവസിക്കുമ്പോഴോ പട്ടിണി കിടക്കുമ്പോഴോ ഈ മാറ്റങ്ങൾ സ്വാഭാവികമാണെന്ന് ഡോക്ടർമാർ മറുപടി നൽകി.

