ന്യൂഡൽഹി : ജാതി സെൻസസ്, ഒബിസി വിഷയത്തിൽ മോദി സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ഒബിസി വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ ജനറൽ ഇസഡ് വിദ്യാർത്ഥി പ്രസ്ഥാനത്തെ പോലെ ഒബിസി സമൂഹവും അവരുടെ അവകാശങ്ങൾ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയാൽ സർക്കാർ തലകുനിക്കേണ്ടിവരുമെന്ന് രാഹുൽ പറഞ്ഞു.
ജാതി സെൻസസ് പ്രക്രിയയുടെ രീതികളെയും രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. ഫോമുകളിൽ പട്ടികജാതി , പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക കോളങ്ങൾ നീക്കിവച്ചിട്ടുണ്ടെങ്കിലും ഒബിസി വിഭാഗങ്ങൾക്ക് സമാനമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് രാഹുൽ പറഞ്ഞു.
‘ ഒബിസി സമൂഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രശ്നമാണിത്.കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, വിദ്യാർത്ഥി പ്രശ്നങ്ങളിൽ പ്രതിഷേധിച്ച് ജനറൽ ഇസഡ് അംഗങ്ങൾ തെരുവിലിറങ്ങി . . ഈ പ്രസ്ഥാനവുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയിലെ ഒബിസി സമൂഹത്തിന് വളരെ വലിയ അംഗങ്ങളുണ്ട് . . ഒബിസി സമൂഹം അവരുടെ അവകാശങ്ങൾ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയാൽ മോദി സർക്കാരിന് പോലും ഒബിസി ആ ആവശ്യങ്ങൾക്ക് മുന്നിൽ വഴങ്ങേണ്ടി വരും . ഒബിസി സമൂഹം അവരുടെ അവകാശങ്ങൾക്കും പ്രാതിനിധ്യത്തിനും വേണ്ടി ശബ്ദമുയർത്തണമെന്നും “ രാഹുൽ പറഞ്ഞു.

