ന്യൂഡൽഹി: ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമായി കാണിക്കുന്ന ഭൂപടം പോസ്റ്റ് ചെയ്തതിന് ഇസ്രായേൽ പ്രതിരോധ സേന (IDF) ക്ഷമാപണം നടത്തി. ഇസ്രായേൽ ഇത്തരമൊരു ക്ഷമാപണം നടത്തുന്നത് ഇതാദ്യമാണ്. ഇസ്രായേൽ ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമായി പട്ടികപ്പെടുത്തിയതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് ക്ഷമാപണം .
ഭൂപടത്തിൽ അതിർത്തികൾ കൃത്യമായി ചിത്രീകരിച്ചിട്ടില്ലെന്ന് IDF സമ്മതിക്കുകയും അത് മേഖലയുടെ ഒരു ചിത്രം മാത്രമാണെന്ന് വിശദീകരിക്കുകയും ചെയ്തു. ഭൂപടം പുറത്തിറങ്ങിയതിനുശേഷം, സോഷ്യൽ മീഡിയ ഉപയോക്താക്കൾ, കൂടുതലും ഇന്ത്യക്കാർ, ഇതിനെ വളരെയധികം വിമർശിച്ചു. ചിലർ പ്രതികരണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ടാഗ് ചെയ്തു.
ഇന്ത്യൻ റൈറ്റ്-വിംഗ് കമ്മ്യൂണിറ്റി എന്ന എക്സ് ഹാൻഡിലിൽ ആയിരുന്നു ഐഡിഎഫിന്റെ പ്രതികരണം. ഇന്ത്യ നിഷ്പക്ഷത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി. നയതന്ത്രത്തിൽ, ആരും നിങ്ങളുടെ സുഹൃത്തല്ല,’ ഇന്ത്യൻ റൈറ്റ്-വിംഗ് കമ്മ്യൂണിറ്റി എഴുതി. ‘ഈ പോസ്റ്റ് മേഖലയുടെ ഒരു ചിത്രീകരണമാണ്. അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതിൽ ഈ ഭൂപടം പരാജയപ്പെടുന്നു. ഈ ചിത്രം മൂലമുണ്ടായ ഏതൊരു കുറ്റത്തിനും ഞങ്ങൾ ക്ഷമ ചോദിക്കുന്നു,’ ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.

